ദോഹ: ലോകകപ്പ ്ഫുട്ബോളിെൻറ തലേദിനം ആരംഭിച്ച അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഇതുവരെയെത്തിയത് പത്തുലക്ഷത്തിലധികം ആരാധകർ. ഫിഫ ഫാൻ ഫെസ്റ്റിവലിെൻറ പുതിയ നാഴികക്കല്ല് ആഘോഷിക്കുന്നതിെൻറ ഭാഗമായി ദശലക്ഷത്തിലെ ഭാഗ്യശാലിയായ ആരാധകന് ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലേക്കുള്ള രണ്ട് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുകയും ചെയ്തു.
ഈജിപ്തിൽ നിന്നുള്ള ഹെയ്ഥം മുഖ്താറിനും സുഹൃത്ത് സാറക്കുമാണ് ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഫിഫ ലെജൻഡ്സ് ഒപ്പുവെച്ച ഔദ്യോഗിക മാച്ച് ബോൾ ആയ രിഹ്ലയും ഇവർക്ക് ലഭിച്ചു. ഫിഫ ഫാൻ ഫെസ്റ്റിവലിലെ പത്ത് ലക്ഷം തികക്കുന്ന അതിഥിയാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനായതിൻെർ ത്രില്ലിലായിരുന്നു ഹെയ്ഥം.
കഫുവും ഡിബോയറുമുൾപ്പെടെയുള്ളവർ ഒപ്പുവെച്ച പന്തും ഫൈനൽ ടിക്കറ്റുമായി പ്രധാന വേദിയിലെത്തിയത് അവിശ്വസനീയമായിരുന്നുവെന്ന് ഹെയ്ഥം മുഖ്താർ പറഞ്ഞു. ദോഹ കോർണിഷിൽ നിന്നും നടക്കാൻ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ, ആരാധകർക്ക് മനോഹരമായ ഗെയിമിനോടുള്ള അഭിനിവേശം ആഘോഷിക്കുന്നതിനുള്ള ഒരു കേന്ദ്ര മീറ്റിംഗ് പോയിൻറ് കൂടിയാണ്.
10 ലക്ഷം തികച്ച കാണികളായ ഹെയ്ഥം മുഖ്താറും സുഹൃത്ത് സാറയും അൽ രിഹ്ല പന്തുമായി
145000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 40000 പേരാണ് ഫാൻ ഫെസ്റ്റിവലിെൻറ ശേഷി. ടൂർണമെൻറിൽ പ്രതിദിനം 70000 സന്ദർശകരെ ഫാൻ ഫെസ്റ്റിവൽ സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ ലോകകപ്പ് മത്സരങ്ങളും ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീത താരങ്ങൾക്കൊപ്പം സൗജന്യ വിനോദവും ഫെസ്റ്റിവൽ വാഗ്ദാനംെ ചയ്യുന്നുണ്ട്.
ഡിപ്ലോ, കിസ് ഡാനിയൽ, നോറ ഫത്തേഹി, ട്രിനിഡാഡ് കാർഡോണ, കാൽവിൻ ഹാരിസ് തുടങ്ങി പ്രാദേശിക, അന്തർദേശീയ കലാകാരന്മാരാണ് സംഗീത പരിപാടികളിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ രാത്രി 2 വരെ ഫാൻ ഫെസ്റ്റിവൽ പ്രവർത്തിക്കും. ഫിഫ ഫാൻ ഫെസ്റ്റിവലിനായി ചരിത്രത്തിൽ ആദ്യ ഔദ്യോഗിക ഗാനവും ഖത്തർ ലോകകപ്പിൽ പുറത്തിറക്കിയിട്ടുണ്ട്. നികി മിനാജ്, മലുമ, മിരിയം ഫാരിസ് എന്നിവർ ഒരുമിക്കുന്ന ടുകോ ടാക്കയാണത്.
ഗാനം റിലീസ് ചെയ്ത ആഴ്ചയിൽ തന്നെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സംഗീത വീഡിയോയും ഇതായിരുന്നു. ആപ്പിൾ ഐട്യൂൺസിലും ഇത് മുന്നിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.