ഗോൾ നേടിയ കിലിയൻ എംബാപ്പെയുടെ ആഹ്ലാദം

കപ്പുറപ്പാക്കി പി.എസ്.ജി

പാരിസ്: ആദ്യ മിനിറ്റുകളിൽത്തന്നെ സൂപ്പർ താരം കിലിയൻ എംബാപ്പെ നേടി‍യ ഇരട്ട ഗോളിൽ ഓക്സിറെയെ 2-1ന് തോല്പിച്ച പി.എസ്.ജി ഫ്രഞ്ച് ലീഗിൽ 11ാം കിരീടം ഉറപ്പാക്കി. രണ്ടു മത്സരം ശേഷിക്കെ രണ്ടാം സ്ഥാനക്കാരായ ലെൻസിനേക്കാൾ ആറ് പോയന്റ് ലീഡുണ്ട് നിലവിലെ ചാമ്പ്യന്മാർക്ക്. ഗോൾ വ്യത്യാസത്തിൽ ബഹുദൂരം മുന്നിലുള്ള പി.എസ്.ജിയെ സംബന്ധിച്ച് ഇനി കാത്തിരിക്കാനില്ല. ഒരു പോയന്റ് കൂടി നേടുന്നതോടെ ഇവരെ ജേതാക്കളായി പ്രഖ്യാപിക്കും.

ഓക്സിറെക്കെതിരായ കളിയിൽ എംബാപ്പെ നേടിയ രണ്ട് ഗോളും ലയണൽ മെസ്സിയുടെ സ്പർശമുള്ളതായിരുന്നു. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു സ്കോറിങ്. 2-0 ലീഡോടെ ആദ്യ പകുതി അവസാനിപ്പിച്ച പി.എസ്.ജിക്കെതിരെ 51ാം മിനിറ്റിൽ സിനായോകെ ഓക്സിറെയുടെ ആശ്വാസഗോൾ നേടി. 36 മത്സരങ്ങൾ പൂർത്തിയാക്കിയ പി.എസ്.ജിക്ക് 84ഉം ലെൻസിന് 78ഉം പോയന്റാണുള്ളത്. 16ാം സ്ഥാനക്കാരായ ഓക്സിറെ തരംതാഴ്ത്തൽ ഭീഷണിയിലാണ്.

Tags:    
News Summary - PSG secured the cup in the French league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.