ബലാത്സംഗ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ബ്രസീൽ താരം ഡാനി ആൽവെസിന് ജാമ്യം

ബാഴ്സലോണ: ബലാത്സംഗ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ താരം ഡാനി ആൽവെസിന് ജാമ്യം. 1.1 ദശലക്ഷം ​യു.എസ് ഡോളറിനാണ് ബാഴ്സലോണയിലെ കോടതി ജാമ്യം അനുവദിച്ചത്. സ്പാനിഷ്, ബ്രസീലിയൻ പാസ്‌പോർട്ടുകൾ കൈമാറുക, സ്‌പെയിനിൽ തുടരുക, ആഴ്ചയിൽ കോടതിയിൽ ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.

ബാഴ്സലോണയിലെ നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ നാലര വർഷത്തെ തടവുശിക്ഷയാണ് 40കാരന് കോടതി വിധിച്ചിരുന്നത്. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. 2023 ജനുവരിയിലാണ് അറസ്റ്റിലായത്.

ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറ് ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.

Tags:    
News Summary - Former Brazilian player Dani Alves, who was in jail in a rape case, gets bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.