ആൻഡ്രിയ പിർലോ, ബഫൺ... ഈ രണ്ട് പേർക്ക് വേണ്ടിയായിരുന്നു ഇറ്റാലിയൻ കപ്പിൽ യുവന്‍റസ് പന്ത് തട്ടിയത്. ആൻഡ്രിയ പിർലോ എന്ന കോച്ചിന് കീഴിൽ ചാമ്പ്യൻസ് ലീഗിലും സിരി എയിലും നേട്ടമുണ്ടാക്കാൻ യുവന്‍റസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇൗ മോശം പ്രകടനങ്ങളുടെ പാപക്കറ കഴുകികളയുന്നതായിരുന്നു യുവന്‍റസിന്‍റെ അറ്റ്ലാന്റക്കെതിരായ വിജയം. അറ്റ്ലാന്റയെ 2-1ന് തകർത്താണ് യുവന്‍റസ് ഒരിക്കൽ കൂടി ഇറ്റാലിയൻ കപ്പിൽ മുത്തമിട്ടത്.
ഇരു പകുതികളിലുമായി ഡെജാൻ കുലുസെവസ്കി, ഫെഡ്രികോ ചീസ എന്നിവരാണ് യുവന്‍റസിനായി വലകുലുക്കിയത്. സീരി എയിൽ ആദ്യ നാല് സ്ഥാനങ്ങൾ പോലും നേടാനാവാതെ കിതച്ച ക്രിസ്റ്റ്യാനോ റൊണോൾഡോക്കും സംഘത്തിനും ആശ്വാസം പകരുന്നതാണ് കിരീടനേട്ടം.
ഇറ്റലിയുടെ സ്റ്റാർ ഗോൾകീപ്പർ ബഫൺ യുവന്‍റസ് കുപ്പായത്തിൽ ഇത് അവസാന മത്സരത്തിനാണ് ഇറങ്ങിയത്. തുടക്കത്തിൽ തന്നെ ഗംഭീരസേവുമായി കളം നിറഞ്ഞ ബഫണ് വിരോചിതമായ യാത്രയയപ്പ് നൽകാനും യുവന്‍റസിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.