മാഡ്രിഡ്: ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മരിയ ബർതമ്യു രാജിവെച്ചു. ബർതമ്യുവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. ക്ലബിെൻറ ബോർഡ് ഓഫ് ഡയറക്ടേഴ്സും രാജിവെച്ചിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കും.
പുതിയ എക്സിക്യൂട്ടീവ് ബോർഡ് സ്ഥാനമേൽക്കുന്നത് വരെ താൽക്കാലിക സമിതിയാവും ക്ലബിെൻറ ദൈനംദിന കാര്യങ്ങൾ നടത്തുക. ക്ലബിൽ ബർതമ്യുവിെൻറ ഭാവി തീരുമാനിക്കുന്ന വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ബർത്യുമുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 20,000ത്തോളം വരുന്ന ആരാധാകർ ഒപ്പിട്ട നിവേദനവും സമർപ്പിക്കപ്പെട്ടിരുന്നു. അതേസമയം, കോവിഡ് വ്യാപനം മുൻനിർത്തി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള വോട്ടെടുപ്പ്വൈകിപ്പിക്കാനായിരുന്നു ബർതമ്യുവിെൻറ ശ്രമം. ഇതിനിടയിലാണ് അദ്ദേഹം നാടകീയമായി രാജി തീരുമാനം പ്രഖ്യാപിച്ചത്.
സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് പ്രസിഡൻറിനെതിരായ ആരാധകരുടെ രോഷം കനത്തത്. ബാഴ്സ പ്രസിഡൻറ് ബർതമ്യുവുമായുള്ള അഭിപ്രായ ഭിന്നതകളാണ് മെസിയുടെ അതൃപ്തിക്ക് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.