കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ബംഗാളിനെതിരെ സൗരാഷ്ട്ര ശക്തമായ നിലയിൽ. 174 റൺസിന് പുറത്തായ ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര 143 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.
അഞ്ചിന് 317 റൺസ് എന്ന നിലയിലാണ് ടീം. മൂന്നു വർഷം മുമ്പ് ഫൈനലിൽ ബംഗാളിനെതിരെ സെഞ്ച്വറി നേടി സൗരാഷ്ട്രയെ കിരീടത്തിലെത്തിച്ച വൈസ് ക്യാപ്റ്റൻ അർപ്പിത് വാസവദ 81 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.
ഷെൽഡൺ ജാക്സൻ (59), ചിരാഗ് ജാനി (57 നോട്ടൗട്ട്), ഹാർവിക് ദേശായി (50) എന്നിവരും സൗരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്തായി. സെമിയിൽ കർണാടകക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ അർപ്പിത് ഫൈനലിൽ 11 ഫോറുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.