ന്യൂഡൽഹി: ജസ്പ്രീത് ബുംറക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ടീമിലുൾപ്പെടുത്തി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ബുംറയുടെ പകരക്കാരനായി സിറാജ് എത്തുക. സീരിസിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
പേസ് ബൗളർ ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ കളിക്കില്ലെന്ന് ബി.സി.സി.ഐയാണ് അറിയിച്ചത്. ബുംറ ലോകകപ്പിനുണ്ടാവില്ല. പരിക്ക് മൂലം ബുംറക്ക് ആറ് മാസം കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ബുംറ കളിച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് ബുംറ ടീമിനൊപ്പം വന്നിരുന്നില്ല.
ഇത് രണ്ടാമത്തെ മുൻനിര താരത്തെയാണ് പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കേണ്ടി വരുന്നത്. നേരത്തെ രവീന്ദ്ര ജഡേജയും പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്നും മാറിനിന്നിരുന്നു. കാലിനേറ്റ പരിക്കാണ് ജഡേജക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.