ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വവും നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ ലഖ്നോ സൂപ്പർ ജയ്ന്റിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് നാടകീയ ജയം. അനായാസ ജയത്തിലേക്ക് നീങ്ങിയ ലഖ്നോവിനെ ഗുജറാത്ത് ബൗളിങ് വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവിൽ ഏഴ് റൺസിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്.
136 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ ലഖ്നോ കെ.എൽ.രാഹുലിന്റെ അർധ സെഞ്ച്വറിയുടെ(68) കരുത്തിൽ അനായാസ ജയത്തിലേക്ക് കുതിക്കുകയായിരുന്നു. അവസാന രണ്ട് ഓവറിൽ 17 റൺസാണ് ലഖ്നോവിന് വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയെറിഞ്ഞ 18ാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ടീമിന് നേടാനായത്. അവസാന ഓവറിൽ 12 റൺസായിരുന്നു ടീമിന്റെ വിജയലക്ഷ്യം.
അവസാന ഓവറിലെ ആദ്യ പന്തിൽ കെ.എൽ രാഹുൽ രണ്ട് റൺസ് നേടി. രണ്ടാം പന്തിൽ രാഹുലിനെ മോഹിത് ശർമ്മ പുറത്താക്കി. മൂന്നാം പന്തിൽ സ്റ്റോണിസിനേയും പുറത്താക്കി. നാലാം പന്തിൽ ആയൂഷ് ബദോനി റണ്ണൗട്ടായി. അഞ്ചാം പന്തിൽ ഹൂഡയും റണ്ണൗട്ടായതോടെ ലഖ്നോവിന്റെ പോരാട്ടം അവസാനിച്ചു.
അവസാന ഓവറിൽ നാല് വിക്കറ്റാണ് ലഖ്നോവിന് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ആറ് വിക്കറ്റിന് 135 റൺസ് എന്ന സ്കോർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.