ബംഗ്ലാദേശിനെതിരെ പാകിസ്താന് 205 റൺസ് വിജയ ലക്ഷ്യം

കൊൽക്കത്ത: ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്താന് 205 റൺസ് വിജയലക്ഷ്യം. ഈഡൻഗാർഡനിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറിൽ 204 റൺസിന് പാക് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു.

അർധ സെഞ്ച്വറി നേടിയ മഹ്മൂദുല്ലയാണ് (56) ടോപ് സ്കോറർ. ഓപണർ ലിട്ടൻ ദാസ് (45) നായകൻ ഷാകിബുൽ ഹസ്സൻ (43), മെഹ്ദി ഹസൻ മിറാസ് (25) എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്.

പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആറ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് പോയന്റുമായി പാകിസ്താൻ ഏഴാമതും രണ്ടു പോയന്റുമായി ബംഗ്ലാദേശ് ഒമ്പതാമതുമാണ്. ആറിൽ രണ്ടു ജയവും നാലു തോൽവി‍യും ഏറ്റുവാങ്ങിയ ബാബർ അസമിനും സംഘത്തിനും ഇന്നത്തെ പോരാട്ടം ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാം. 

Tags:    
News Summary - Bangladesh set 205-run target for Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.