മുഹമ്മദ് സിറാജിന് നേരെ കാണികൾ പന്ത് വലിച്ചെറിഞ്ഞു; അസ്വസ്ഥനായി കോഹ്ലി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ കാണികൾ പന്ത് വലിച്ചെറിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് വെളിപ്പെടുത്തൽ നടത്തിയത്. കാണികളുടെ പെരുമാറ്റം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും റിഷഭ് പന്ത് വ്യക്തമാക്കി.

സിറാജിനെതിരെ ചില കാണികൾ ചേർന്ന് പന്തെറിഞ്ഞു. ഇതേതുടർന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അസ്വസ്ഥനായി. നിങ്ങൾ ഗാലറിയിലിരുന്ന് എന്ത് മുദ്രവാക്യം വേണമെങ്കിലും വിളിച്ചോളു. എന്നാൽ ഫീൽഡർമാർക്ക് നേരെ ഒന്നും വലിച്ചെറിയരുതെന്ന് റിഷഭ് പന്ത് പറഞ്ഞു. ലോഡ്സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് മുഹമ്മദ് സിറാജായിരുന്നു.

നേരത്തെ ആസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ.രാഹുലിനെതിരെ കോർക്ക് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. 

Tags:    
News Summary - After racial abuse in Australia, English crowd throw ball at Mohammed Siraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT