ലാഹോർ: ഗ്രൂപ് ബിയിൽനിന്ന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ആവേശത്തിൽ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇടംതേടി അഫ്ഗാനിസ്താൻ ഇന്ന് ആസ്ട്രേലിയക്കെതിരെ. ഗ്രൂപ്പിൽ ഇരു ടീമിനുമിത് അവസാന മത്സരമാണ്. ജയിച്ചാൽ ഓസീസിന് സെമിയിൽ കടക്കാം. അഫ്ഗാൻ അട്ടിമറി ജയം നേടിയാൽ കാര്യങ്ങൾ സങ്കീർണമാവും. അങ്ങനെയെങ്കിൽ ശനിയാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലത്തിനായി കാത്തിരിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കക്കും ആസ്ട്രേലിയക്കും മൂന്ന് വീതവും അഫ്ഗാന് രണ്ടും പോയന്റാണുള്ളത്. ആദ്യ രണ്ട് കളികളും തോറ്റ് ഇംഗ്ലീഷുകാർ പുറത്തായിട്ടുണ്ട്. ജയിച്ചാൽ അഞ്ച് പോയന്റുമായി ഓസീസിന് കടക്കാം. അഫ്ഗാനാണ് ജയിക്കുന്നതെങ്കിൽ അവർക്ക് നാല് പോയന്റാവും. പിറ്റേന്ന് പ്രോട്ടീസിനെ ഇംഗ്ലീഷുകാർ തോൽപിക്കുകകൂടി ചെയ്താൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും മൂന്നുവീതം പോയന്റിൽ അവസാനിപ്പിക്കും. അപ്പോൾ ഗ്രൂപ് ചാമ്പ്യന്മാരായി അഫ്ഗാൻ സെമിയിലുണ്ടാവും. റൺറേറ്റായിരിക്കും ഓസീസിന്റെയും ആഫ്രിക്കൻ സംഘത്തിന്റെയും വിധി നിർണയിക്കുക. നിലവിൽ റൺറേറ്റിൽ ബഹുദൂരം മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചാലും ആസ്ട്രേലിയക്ക് കടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.