കോട്ടയം: സൊെസെറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കേരള ജനപക്ഷം പിരിച്ചുവിട്ട് കേരള ജനപക്ഷം സെക്കുലർ എ ന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻ ററിൽ ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന ടപടിക്രമങ്ങളുടെ ഭാഗമായി നിലവിലെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന-ജില്ലതലങ്ങളിൽ അഡ്ഹോക് കമ്മിറ്റികൾക്ക് രൂപംനൽകി. നിയോജകമണ്ഡലം മുതൽ സംസ്ഥാനതലം വരെയുള്ള ഭാരവാഹികൾ ഉൾപ്പെടുന്ന പുതിയ കമ്മിറ്റികൾ ജൂണിൽ നിലവിൽവരും. ഷോൺ ജോർജ് ചെയർമാനായാണ് പുതിയ പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി.സി. ജോജ് രക്ഷാധികാരിയായി തുടരും.
മൂന്നു നിയോജക മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു സീറ്റിൽ ജനപക്ഷം സെക്കുലർ മത്സരിക്കും. പാലാ സീറ്റിൽ മത്സരിക്കുന്ന കാര്യം എൻ.ഡി.എയുമായി ചർച്ചചെയ്ത് തീരുമാനിക്കും. പാലായിലെ ആറ് പഞ്ചായത്തുകളിൽ ജനപക്ഷത്തിന് നിർണായക സ്വാധീനമുണ്ട്. സ്ഥാനാർഥി ഷോൺ ജോർജ് ആണോയെന്ന ചോദ്യത്തിന് എൻ.ഡി.എയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നായിരുന്നു പി.സി. ജോർജിെൻറ മറുപടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിൽ എൻ.ഡി.എ വിജയം ഉറപ്പാണ്. തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിർണായകശക്തിയാകും. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുന്നതോടെ കോൺഗ്രസ് തകരും. കേരള ജനപക്ഷം സെക്കുലർ പഞ്ചായത്ത്, ജില്ല-സംസ്ഥാന ഭാരവാഹികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. കേരള ജനപക്ഷം എന്ന പേരിൽ പലരും രാജിപ്രഖ്യാപനം നടത്തി വാർത്തകളിൽ നിറയാൻ ശ്രമിക്കുന്ന പ്രവണതക്ക് തടയിടാനാണ് തിരിച്ചറിയൽ കാർഡ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.