തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറേമ്പാക്കിൽ താമസിച്ചിരുന്ന കുട്ടികൾ വിശപ്പടക്കാൻ മണ്ണ് വാരി കഴിച്ചുവെന്നത് സംബന്ധിച്ച വിവാദത്തിൽ ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ്.പി ദീപക്കിനെതിരെ സി.പി.എം. വേണ്ടത്ര അവധാനതയില്ലാതെ ഇടപെട്ട് പ്രശ്നം വഷളാക്കിയെന്ന നിലപാടാണ് സി.പി.എം ജില്ല നേതൃത്വത്തിന്. വിഷയം ചർച്ച ചെയ്ത ജില്ല സെക്രേട്ടറിയറ്റ് വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗം കൂടിയായ ദീപക്കിനോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
കുട്ടികൾ മണ്ണ് വാരി തിന്നിട്ടില്ലെന്ന് ബാലാവകാശ കമീഷൻ നിലപാട് സ്വീകരിച്ചിരുന്നു. ശിശുക്ഷേമ സമിതി വേണ്ടത്ര കരുതലില്ലാതെ വിഷയം കൈകാര്യം ചെയ്തുവെന്നാണ് വിലയിരുത്തൽ. കുട്ടികൾ വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരി തിന്നുവെന്ന ആക്ഷേപം അമ്മ തന്നെ തള്ളി. മെഡിക്കൽ പരിശോധനയിലും കുട്ടികൾ മണ്ണ് തിന്നുവെന്ന് തെളിഞ്ഞിട്ടില്ല. കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ലഭിക്കുന്നുണ്ട്. വിവരങ്ങൾ അന്വേഷിക്കാതെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ശിശുക്ഷേമ സമിതി വിഷയത്തിൽ എടുത്തുചാടി നടപടി സ്വീകരിക്കുകയായിരുന്നു. ഇത് സർക്കാറിന് മാത്രമല്ല, കേരളത്തിനാകെ നാണക്കേടായി.
ഉത്തരവാദപ്പെട്ട കമ്മിറ്റിയിൽ അംഗമായ ദീപക് രാഷ്ട്രീയ പക്വത കാട്ടിയില്ലെന്ന വിമർശമാണ് ഉയർന്നത്. എന്നാൽ, തനിക്ക് ഇതുവരെ സി.പി.എമ്മിെൻറ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ദീപക് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പ്രാഥമിക വിവരം ലഭിച്ചതുപ്രകാരം അന്വേഷിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും’ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.