ഏക സിവിൽകോഡ് വാദത്തിെൻറ മുനയൊടിച്ച് നിയമ കമീഷൻ

‘‘ഇന്ത്യയുടെ 100 കോടി ജനങ്ങൾ ആറ് പ്രധാന വംശീയവിഭാഗങ്ങൾ ഉൾപ്പെട്ടതാണ്. 52 പ്രധാന ഗോത്രങ്ങൾ, ആറ് മുഖ്യ മതങ്ങൾ, 6400 ജാതികളും ഉപജാതികളും, എട്ട് പ്രധാന ഭാഷകളും 16,000 ഉപഭാഷകളും. ഇന്ത്യയുടെ ബഹുസ്വരതയുടെ സത്ത മൊസൈക്കിൽ പണിത ഒരു ഭൂപടത്തിലൂടെ അവതരിപ്പിക്കാം. 100 കോടി ജനങ്ങൾ ആ ഭൂപടത്തിന് വർണവൈവിധ്യം നൽകുന്ന ചെറിയചെറിയ മാർബ്ൾ കഷണങ്ങളാണ്’’ –പ്രമാദമായ ടി.എം.എ. പൈ കേസിൽ ചീഫ്ജസ്റ്റിസ് കൃപാലിെൻറ നേതൃത്വത്തിലുള്ള 12 അംഗ ബെഞ്ചിെൻറ വിധിയിൽ പരമോന്നത നീതിപീഠം മതേതരത്വത്തെ വർണിക്കുന്നത് ഇങ്ങനെയാണ്. ആകർഷണീയ വൈവിധ്യം നിലനിർത്തുന്നതിൽ വൈജാത്യങ്ങളുടെ സാംസ്കാരികാംശങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. സാമൂഹികവും സാംസ്കാരികവുമായ ആ വൈജാത്യങ്ങൾ നിലനിർത്തുന്നത് വ്യക്തിനിയമങ്ങളാണ്. ഏതെങ്കിലും മതത്തിെൻറയോ ഭൂരിപക്ഷ ജനതയുടെയോ ഏക നിറംെകാണ്ട് നിർണയിക്കപ്പെടേണ്ടതല്ല ഇന്ത്യയുടെ സ്വത്വം എന്ന് നീതിപീഠം പഠിപ്പിക്കുന്നു. എന്നിട്ടും ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൽ പരാമർശിക്കുന്ന പൊതു സിവിൽകോഡ് ഇല്ലാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ കുഴപ്പം എന്ന ധ്വനിയോടെ സമീപകാലത്ത് ഉയർന്നുവന്ന പ്രത്യേകിച്ചും ഹിന്ദുത്വവാദികളിൽനിന്ന്, വാദങ്ങളെ ഖണ്ഡിക്കുന്നതാണ് കഴിഞ്ഞദിവസം നിയമകമീഷൻ പുറത്തുവിട്ട ‘കുടുംബ നിയമപരിഷ്കരണ ചർച്ച രേഖയുടെ (Consultation paper on Family Law Reform) മർമം.

ഏകീകൃത സിവിൽകോഡിനായി മുറവിളികൂട്ടുന്നവരുടെ നാവടപ്പിക്കുന്നതാണ് ഈ രേഖയിൽ നിയമ കമീഷൻ ചൂണ്ടിക്കാട്ടിയ വസ്തുതകളും നിരീക്ഷണങ്ങളും. സമുദായത്തിനകത്ത് പുരുഷനും സ്ത്രീയും തമ്മിൽ തുല്യത ഉറപ്പുവരുന്നവിധം കുടുംബനിയമം പരിഷ്കരിക്കുകയാണ് വേണ്ടത്. അതല്ലാതെ, സമുദായങ്ങൾ തമ്മിൽ തുല്യത വരുത്തുന്ന ഏകീകൃത സിവിൽകോഡ് അടിച്ചേൽപിക്കുകയല്ല എന്ന കാഴ്ചപ്പാടിെൻറ പുറത്താണ് ഈ വിഷയത്തിൽ തുടർചർച്ചകൾ നടക്കേണ്ടതെന്നാണ് സമീപനരേഖ ഓർമപ്പെടുത്തുന്നത്. ഈ ഘട്ടത്തിൽ പൊതു സിവിൽേകാഡിെൻറ ആവശ്യമിെല്ലന്ന് മാത്രമല്ല, അത് അനഭിലഷണീയവുമാണ് എന്നാണ് ലോ കമീഷെൻറ സുചിന്തിത നിലപാട്. നിയമത്തിെൻറ വൈവിധ്യം ആധുനിക രാഷ്ട്രങ്ങളുടെ സവിശേഷതകളിലൊന്നാണെന്നും ലോകത്ത് പല രാജ്യങ്ങളും വിഭിന്നമായ വ്യക്തിനിയമങ്ങളെ പരിലാളിക്കുന്നുണ്ടെന്നും പുഷ്ക്കലിച്ചുവരുന്ന ജനാധിപത്യത്തിെൻറ ലക്ഷണമാണതെന്നുമുള്ള നിരീക്ഷണം ഈ ദിശയിൽ തുടരുന്ന വിവാദങ്ങൾക്ക് അറുതിവരുത്താൻ ഉതകുന്നതാണ്.

പിന്നിലെ ഗൂഢശ്രമം
കുടുംബനിയമ പരിഷ്കരണം, പൊതുസിവിൽകോഡിെൻറ സാധ്യത എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായംതേടാൻ 2016 ഒക്ടോബർ ഏഴിന് സുപ്രീംകോടതി മുൻ ന്യായാധിപൻകൂടിയായ ജസ്റ്റിസ് ഡോ. ബി.എസ്. ചൗഹാൻ സർക്കുലർ പുറത്തിറക്കിയ ഘട്ടത്തിൽ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുവാനുള്ള ബി.ജെ.പി സർക്കാറിെൻറ ഗൂഢശ്രമത്തിെൻറ ഭാഗമാണെന്ന മുറവിളി ഉയർന്നുകേട്ടിരുന്നു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അടക്കമുള്ള മുസ്ലിം കൂട്ടായ്മകൾ കമീഷനോട് സഹകരിച്ചു പ്രവർത്തിക്കേണ്ടതില്ല എന്നുവരെ ഒരുഘട്ടത്തിൽ തീരുമാനിച്ചത് പുറംവാതിലിലൂടെ ഹിന്ദുത്വ അജണ്ട അടിച്ചേൽപിക്കുന്നതിന് കൂട്ടുനിൽക്കേണ്ടതില്ല എന്ന ഉറച്ചനിലപാടിെൻറ പുറത്താണ്. ഭരണഘടനയുടെ 44ാം ഖണ്ഡികയിൽ പൊതു സിവിൽകോഡിനായി ശ്രമിക്കണമെന്ന് ഓർമപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാമോ, നിർദിഷ്ട പൊതു സിവിൽകോഡിൽ കുടുംബനിയമങ്ങളുടെ ഏതെല്ലാം വശങ്ങൾ ഉൾപ്പെടുത്തണം തുടങ്ങി കമീഷൻ ഉന്നയിച്ച 16 പോയൻറുകളുടെയും ഉൗന്നൽ ഏകീകൃത സിവിൽനിയമം അനിവാര്യമാണെന്ന ധ്വനി ഉയർത്തുന്നതായിരുന്നു.

എന്നാൽ, ലോ കമീഷൻ രാജ്യത്തിെൻറ സാംസ്കാരിക ബഹുസ്വരതയെ തൊട്ടറിഞ്ഞും കുടുംബനിയമങ്ങളിലെ പോരായ്മകൾ പഠിച്ചറിഞ്ഞുമാണ് ചർച്ചാരേഖക്ക് രൂപംനൽകിയതെന്നാണ് മനസ്സിലാക്കേണ്ടത്. മുസ്ലിംകളിലെ ബഹുഭാര്യത്വം അവസാനിപ്പിക്കാനും സ്ത്രീപീഡനങ്ങൾക്ക് അറുതിവരുത്താനുമുള്ള ഒറ്റമൂലി എന്നനിലക്കാണ് തീവ്ര വലതുപക്ഷം ഏകസിവിൽ നിയമത്തിനുവേണ്ടി കാലങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരുന്നത്. ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുസ്ലിംകളിൽ അപൂർവമായേ അത് കാണാറുള്ളൂവെന്നാണ് നിയമകമീഷൻ എടുത്തുകാട്ടുന്നത്. അതേസമയം, രണ്ടാം വിവാഹത്തിന് സാധുത നേടിയെടുക്കാൻ മറ്റുമതക്കാർ ഇസ്ലാമിക നിയമത്തിലെ പഴുത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തൽ അടിവരയിടേണ്ടതാണ്. സിനിമാതാരങ്ങളായ ധർമേന്ദ്രയും ഹേമമാലിനിയും േപ്രമിച്ചു വിവാഹിതരായപ്പോൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽനിന്ന് രക്ഷപ്പെടാൻ ഇസ്ലാമിൽ ‘അഭയം തേടിയ’ സംഭവം ഒരുവേള പാർലമെൻറിൽപോലും ഒച്ചപ്പാടുണ്ടാക്കിയതാണ്. ഇന്നും ഇത്തരത്തിലുള്ള ‘ഇസ്ലാം ദുരുപയോഗം’ തുടരുന്നുണ്ടെന്ന വസ്തുതയിലേക്കാണ് നിയമകമീഷൻ വിരൽചൂണ്ടുന്നത്.

വേണ്ടത് വിപുല ചർച്ച
ചർച്ചാരേഖ മുന്നോട്ടുവെക്കുന്ന കുടുംബനിയമങ്ങളിലെ പരിഷ്കരണം വിപുലമായ ചർച്ചകൾ അർഹിക്കുന്നുണ്ട്. മുസ്ലിം വ്യക്തിനിയമത്തിൽ മാത്രമല്ല, ഹിന്ദു- ൈക്രസ്തവ-പാർസി നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന നിർദേശങ്ങളിൽ ബന്ധപ്പെട്ട സമൂഹങ്ങളിൽനിന്നാണ് പരിശ്രമങ്ങൾ തുടങ്ങേണ്ടത്. 1937ലെ ശരീഅത്ത് ആക്ടി (Muslim Personal Law (Shariat) Application Act 1937) ന് പകരം ക്രോഡീകരിക്കപ്പെട്ട മുസ്ലിം കുടുംബനിയമം കൊണ്ടുവരണമെന്ന നിർദേശം കോലാഹലമുണ്ടാക്കാനുള്ളതല്ല. വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ വിഷയങ്ങളിൽ കക്ഷികൾ മുസ്ലിംകളാണെങ്കിൽ ശരീഅത്ത് നിയമമായിരിക്കും ബാധകമാവുക എന്ന് പറയുന്നതല്ലാതെ എന്താണ് മതവിധി എന്ന് എവിടെയും വിവരിക്കുന്നില്ല. അങ്ങനെയാണ് പാർസിയായ മുല്ല എഴുതിവെച്ച ‘മുഹമ്മദൻ ലോ’ ആധികാരിക മുസ്ലിം നിയമഗ്രന്ഥമായി ഇന്നും പരിഗണിക്കപ്പെടുന്നത്. മുസ്ലിം അനന്തരാവകാശനിയമം കൊണ്ടുവന്ന് നിലവിലെ അപാകതകൾ പരിഹരിക്കണമെന്നും സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തണമെന്നുമുള്ള ലോ കമീഷെൻറ ശിപാർശ ഗൗരവപൂർവം പരിഗണിക്കപ്പെടേണ്ടതാണ്. അതുപോലെ, നികുതി വെട്ടിക്കാനായി മാത്രം ഇപ്പോഴും നിലനിർത്തുന്ന ഹിന്ദു കൂട്ടുകുടുംബനിയമം (Hindu Undivided Family) എടുത്തുകളഞ്ഞ് ഖജനാവിനുള്ള കടുത്തനഷ്ടം ഒഴിവാക്കണമെന്ന കമീഷെൻറ നിരീക്ഷണം മുസ്ലിം സ്ത്രീകളുടെ പേരിൽ കണ്ണീർപൊഴിക്കുന്ന സംഘ്പരിവാറുകാരുടെ കണ്ണ് തുറപ്പിക്കുമോ എന്ന് സംശയമാണ്.

ഏകീകൃത സിവിൽകോഡ് എക്കാലവും ഹിന്ദുത്വപാർട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഒരിനമാണ്. ചിന്തകനും ഗ്രന്ഥകാരനുമായ ബൽരാജ്പുരി അഭിപ്രായപ്പെട്ടതുപോലെ, പൊതു സിവിൽേകാഡിെൻറ വിഷയത്തിൽപോലെ തീവ്ര ഹിന്ദുസമൂഹം അഭിപ്രായെഎക്യത്തിൽ എത്തിയ മറ്റൊരു വിഷയം രാജ്യത്തില്ല. അതിനർഥം, അത്രമാത്രം തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങളാണ് ആർ.എസ്.എസും പോഷകഘടകങ്ങളും ഈ വിഷയത്തിൽ കാലങ്ങളായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത് എന്നതുതന്നെ.
സ്വന്തം വ്യക്തിനിയമമനുസരിച്ച് കുടുംബജീവിതം നയിക്കാൻ അനുമതിനൽകുക വഴി രാജ്യം മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വലിയൊരു ഇളവ് നൽകിയിരിക്കയാണെന്നും ‘ന്യൂനപക്ഷ പ്രീണനത്തിെൻറ’ ഭാഗമാണിതെന്നും 98 ശതമാനവും ധരിച്ചുവെച്ചിരിക്കയാണെത്ര. 200–300 വ്യക്തിനിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്നും നമ്മുടെ രാജ്യത്തിെൻറ സാമൂഹിക വൈവിധ്യങ്ങളുടെ കരുത്ത് നിലനിർത്തുന്നത് ഈ നിയമ ബഹുസ്വരതയാണെന്നും മുൻ നിയമമന്ത്രി വീരപ്പമൊയ്ലി മുമ്പ് പാർലമെൻറിൽ ചൂണ്ടിക്കാട്ടിയതാണ് നിയമകമീഷൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

ഏക സിവിൽകോഡ് എന്ന സാങ്കൽപികവും അമൂർത്തവുമായ ആശയത്തിൽ അഭിരമിച്ച്, അതിെൻറ പേരിൽ നാക്കിട്ടടിക്കുന്നവർ സമയവും ഉൗർജവും വൃഥാവിലാക്കുകയാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ അവർക്ക് നല്ലത്.

Tags:    
News Summary - Single Civil Code - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.