രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത് ഇത് ആദ്യമൊന്നുമല്ല. പക്ഷേ, നമ്മുടെ നാട് ഇ ത്തരത്തിൽ ഒരു പ്രളയം ഇതുവരെ കണ്ടിട്ടില്ലായിരുന്നു. രക്ഷാപ്രവർത്തനത്തിന് പ്രത്യേക അതിർത്തികളൊന്നുമില്ല. എവിടെയാണോ ഞങ്ങളെ ആവശ്യം അവിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒാടിയെത്തും. പക്ഷേ, ഇൗ പ്രളയകാലത്തെ അനുഭവങ്ങൾക്ക് ഒരുപാട് പ്രസക്തിയുണ്ട്. കാരണം, നമ്മൾ എത്ര ചെറിയവരാണെന്ന് ഒാരോരുത്തരെയും ഇൗ ദുരന്തം ഒാർമിപ്പിച്ചു. പക്ഷേ, അപ്പോഴും സങ്കടപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
ഇൗ പ്രളയത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും അപകടങ്ങളും പലർക്കും സംഭവിച്ചിട്ടുള്ളത് മനുഷ്യെൻറ വാശി കാരണമാണ് എന്ന് പറയാതെ വയ്യ. വെള്ളപ്പൊക്കസമയത്ത് വീടുകളിൽ ആളുകളെ രക്ഷിക്കാനെത്തുേമ്പാൾ അവർ ഇറങ്ങിവരാത്തതായിരുന്നു ഞങ്ങളെപ്പോലുള്ളവർ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ‘‘ഞങ്ങൾ ഇറങ്ങുന്നില്ല, വീടുവിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല, ഞങ്ങൾക്ക് കന്നുകാലികളും കോഴികളും ആടുകളും മറ്റ് ഒരുപാട് സാധനങ്ങളുമുണ്ട്. ഇതൊന്നും ഒഴിവാക്കി വരാൻ ഞങ്ങൾക്കാവില്ല’’ എന്നുപറഞ്ഞ് വാശിപിടിച്ച് ഇരിക്കുകയായിരുന്നു ദുരന്തം കൺമുന്നിൽ എത്തിയിട്ടും നിരവധിപേർ.
ഒാരോരോ വീടുകളിൽ വാഹനങ്ങളുമായാണ് ഞങ്ങൾ ആളുകളെ ഒഴിപ്പിക്കാനെത്തിയത്, അപ്പോൾ വെള്ളം കയറിത്തുടങ്ങിയിട്ടില്ലായിരുന്നു. അവർക്കെല്ലാം വീടൊഴിയാനുള്ള നിർദേശങ്ങൾ നേരത്തേതന്നെ നൽകിക്കഴിഞ്ഞിരുന്നു. അതനുസരിച്ചാണ് ഞങ്ങൾ എത്തിയത്. രാത്രിതന്നെ ചെന്ന് വീട്ടിൽനിന്ന് ഇറങ്ങിവരാൻ ആവശ്യെപ്പട്ടു, എവിേടക്ക് വേണമെങ്കിലും എത്തിക്കാമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. രാത്രി ഞങ്ങൾ ഒഴിപ്പിക്കാൻ ചെന്നവരൊന്നും ഇറങ്ങിയില്ല. പക്ഷേ പിേറ്റന്ന് രാവിലെതന്നെ അവിടെയുള്ളവർ എല്ലാവരും വിളിച്ചുതുടങ്ങി. നിങ്ങൾ വരണം ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധിപേരാണ് അങ്ങനെ ബന്ധപ്പെട്ടത്. ദുരന്തം മുമ്പിൽവരുേമ്പാഴും, ആ ദുരന്തത്തിൽനിന്ന് പുറത്തുവരാൻ ഞങ്ങൾ കൈനീട്ടുേമ്പാഴും പലരുടെയും ഇൗ വാശിയാണ് ഞങ്ങളെ കുഴക്കിയത്.
ആ 13 കുടുംബങ്ങൾ
പലപ്പോഴും ചില മേഖലകളിൽ ബോട്ടുകളും ഫയർഫോഴ്സിെൻറ മറ്റ് സംവിധാനങ്ങളുമെല്ലാം എത്താൻ വൈകും. അവരെ പറഞ്ഞിട്ട് കാര്യമില്ല, കാരണം അവർ മറ്റിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിലാകും ആ സമയത്ത്. ഇങ്ങനെയൊരു അവസ്ഥയാണ് വേങ്ങരയിലെ ഒരു മേഖലയിൽ ഉണ്ടായത്. അവിടത്തെ പൊലീസ് അറിയിച്ചതുപ്രകാരം കുടുങ്ങിക്കിടന്ന 13 കുടുംബങ്ങളെയാണ് അന്ന് രക്ഷിക്കാനായത്. അതും ചെറിയ തോണികളിൽ പോയി നീന്തിച്ചെന്നുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. അവിടെയുള്ളവർ ഞങ്ങൾ നൽകിയ ഒാരോ നിർദേശവും അംഗീകരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തയാറായതുകൊണ്ടായിരുന്നു ആ രക്ഷെപ്പടൽ എളുപ്പമായത്.
സ്വന്തം ജീവൻപോലും കാര്യമാക്കാതെയാണ് ഒാരോ പ്രവർത്തനത്തിനും ഞങ്ങളിറങ്ങുന്നത്. അതു മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരും പ്രവർത്തിച്ചാൽ ഞങ്ങൾക്കും കാര്യങ്ങൾ എളുപ്പമായി. ഒരുപാട് നാളുകളായി ഞങ്ങൾ ഉൗണും ഉറക്കവുമില്ലാെത ഒാരോ വിളിക്കും കാതോർത്ത് ഇരിക്കുകയാണ്. ഏത് പാതിരാത്രി വിളിച്ചാലും ഞങ്ങൾ പാഞ്ഞെത്തിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബെത്തപോലും ഞങ്ങൾ നോക്കിയിരുന്നിട്ടില്ല. എെൻറ വീട്ടിൽ ഭാര്യയും കുട്ടിയുമെല്ലാം വേണ്ട ഭക്ഷണംപോലുമില്ലാെതയാണ് കുറെ നാളുകളായി കഴിഞ്ഞിരുന്നത്. രാവിലെ ആറുമണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ പിന്നെ തിരിച്ച് കയറിച്ചെല്ലുന്നത് രാത്രി 12 മണിക്കാണ്, ചിലപ്പോൾ എത്താനും കഴിയില്ല. ഞങ്ങളുടെ ഉത്തരവാദിത്തമായിട്ടാണ് രക്ഷാപ്രവർത്തനെത്ത കാണുന്നത്.
ട്രോമാകെയർ
മലപ്പുറം ട്രോമാകെയറിെൻറ നേതൃത്വത്തിലാണ് ഞങ്ങൾക്ക് പരിശീലനം ലഭിക്കുന്നത്. പല സ്ഥലങ്ങളിലും നടക്കുന്ന പഠനക്ലാസിനുശേഷമാണ് വളണ്ടിയേഴ്സ് കാർഡ് വിതരണം. ഡോക്ടേഴ്സ്, ആർ.ടി.ഒ, ഫയർഫോഴ്സ് തുടങ്ങി എല്ലാ മേഖലകളിൽനിന്നുമുള്ള പരിശീലനം ലഭിക്കുന്നുണ്ട്. കൃത്യമായ പരിശീലനത്തിന് ശേഷമാണ് ഒാരോരുത്തരം ഇൗ രംഗത്തേക്കെത്തുന്നത്.
2005ൽ തുടങ്ങിയതാണ് മലപ്പുറം ജില്ലാ ട്രോമാകെയർ. മലപ്പുറം ജില്ലയിൽ മാത്രം 37,000 വളണ്ടിയേഴ്സ് ഉണ്ട് ഇതിനുകീഴിൽ. പലപ്പോഴും ക്ലാസുകൾ നടത്താൻ സമയം കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കാരണം എല്ലാ സ്ഥലത്തുനിന്നും വിളി വരുകയാണ്. ഒാരോരുത്തർക്കും ട്രോമാകെയറിൽ വളണ്ടിയർ ആകണം എന്നാണ് ആവശ്യം. ഒരു വീട്ടിൽനിന്ന് ഒരു വ്യക്തി എന്ന രീതിയിൽ ട്രോമാകെയർ വളണ്ടിയേഴ്സിനെ സജ്ജമാക്കുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം. എസ്.എസ്.എൽ.സി മുതൽ മുകളിലേക്കുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തുന്നുണ്ട്. വിപുലമായ ഇത്തരം സംവിധാനങ്ങൾ ഒാരോരോ അപകടഘട്ടങ്ങളിലും സഹായകമാകുമെന്ന് ഉറപ്പ്. അതാണല്ലോ ഇത്തവണ കേരളം കണ്ടത്.
ജീവെൻറ ചവിട്ടുപടി
മലപ്പുറം ജില്ലയിലെ വേങ്ങരക്ക് സമീപമുള്ള മുതലമാടുനിന്നാണ് നിങ്ങളെല്ലാവരും കണ്ട ആ സംഭവമുണ്ടായത്. അവിടെ രക്ഷാപ്രവർത്തനത്തിനെത്തിയപ്പോൾ കാത്തുനിന്നിരുന്ന നിരവധിപേരുണ്ടായിരുന്നു. അതിൽ സ്ത്രീകളും വൃദ്ധരും കുട്ടികളും എല്ലാമുണ്ട്. എൻ.ഡി.ആർ.എഫിെൻറ റബർ ബോട്ടാണ്. പരിചയമില്ലാത്തവർക്ക് അതിൽ കയറണമെങ്കിൽ അഞ്ച് മിനിറ്റെങ്കിലുമെടുക്കും. ഒരു സ്ത്രീക്ക് ബ്ലീഡിങ് ഉണ്ടായിട്ടുണ്ടെന്നും ഞങ്ങൾക്ക് അറിയിപ്പ് കിട്ടി. അങ്ങനെ ഞാൻതന്നെയാണ് എെൻറ പുറത്ത് ചവിട്ടി ബോട്ടിൽ കയറാൻ അവരോട് പറഞ്ഞത്. അവരെ ബോട്ടിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചാൽ പെെട്ടന്ന് അടുത്ത സ്ഥലത്തേക്ക് പോകാമല്ലോ എന്നായിരുന്നു ചിന്ത. തീരെ വയ്യാത്ത പലർക്കും അത് സഹായവുമായി.
പ്രളയത്തിനിടയിലും വേദനിപ്പിക്കുന്നവർ
പ്രളയത്തിൽ ദുരിതമനുഭവിച്ചിട്ടും അതിൽനിന്ന് ഒന്നും മനസ്സിലാകാതെ സഹായിക്കുന്നവരെ വേദനിപ്പിക്കുന്നവരുണ്ട് ചിലർ. വെള്ളപ്പൊക്കത്തിനുശേഷം വീടുകൾ ശുചിയാക്കുന്ന ഉദ്യമവുമായി ട്രോമാകെയർ വളണ്ടിയേഴ്സ് പല സ്ഥലങ്ങളിലേക്കും പോയിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. പക്ഷേ പറയാതെ വയ്യ, ചില സ്ഥലങ്ങളിലെ ആൾക്കാർ ഞങ്ങളോട് കാണിച്ച സമീപനം തികച്ചും വേദനിപ്പിക്കുന്നതായിരുന്നു. വളണ്ടിയേഴ്സ് ഒാരോരുത്തരും വീടുകളും പരിസരവുമെല്ലാം വൃത്തിയാക്കിക്കൊണ്ടിരിക്കുേമ്പാൾ ആ വീടുകളിൽ താമസിക്കുന്ന ഞങ്ങളെപ്പോലെ ചെറുപ്പക്കാരായ ആളുകൾ പലരും ലാപ്ടോപ്പിലും മൊബൈലിലും കളിച്ചും ടി.വി കണ്ടും ഇരിക്കുകയായിരുന്നു, അവരുടെ വീടുകളാണ് ഞങ്ങൾ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത് എന്നുപോലുമോർക്കാതെ. പലരും വൃത്തിയാക്കാൻ സ്ഥലങ്ങൾ കാണിച്ചുതന്ന് ആജ്ഞാപിക്കുന്നുമുണ്ടായിരുന്നു. ഒരു അടിമയെപ്പോലെയായിരുന്ന അവർ പലരും ഞങ്ങളെ കണക്കാക്കിയിരുന്നത്. ഭക്ഷണംപോലും കൊടുക്കാതെ, അവർ പലരും ചെയ്യിച്ച കാര്യങ്ങൾ പല വളണ്ടിയേഴ്സും പറയുന്നത് കേട്ടാൽ സങ്കടം വന്നുപോകും.
സോഷ്യൽ മീഡിയ ആർമി
ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിക്കുന്നവരെ പലരും ഒരുപാട് ആക്ഷേപിച്ചിരുന്നു. പക്ഷേ, ഇൗ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ചത് ഇത്തരം സാമൂഹിക മാധ്യമങ്ങൾകൂടിയാണ്. ഞങ്ങളെപ്പോലുള്ള രക്ഷാപ്രവർത്തകർക്ക് പല സമയത്തും ഒറ്റപ്പെട്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത് വാട്ട്സാപ്പിൽനിന്നും ഫേസ്ബുക്കിൽനിന്നുമാണ്. ഒരു വലിയ കൂട്ടംതെന്നയാണ് രാത്രികളിൽ ഉറങ്ങാതെ രക്ഷാപ്രവർത്തനെത്ത സഹായിച്ചുകൊണ്ടിരുന്നത്. പ്രളയഭൂമിയിലേക്ക് ഇറങ്ങിയില്ലെങ്കിലും അവർ ഒാരോ കാര്യങ്ങളും അറിഞ്ഞുകൊണ്ടേയിരുന്നു. അതനുസരിച്ച് അവർ പ്രവർത്തിച്ചു. സഹായമെത്താത്ത ഒരുപാടിടങ്ങളിലേക്ക് ഞങ്ങളെ എത്തിച്ചത് ഇവരാണ്.
ഇത്തവണത്തെ ദുരന്തം അധികം ആരും അറിയാതെ വന്നുചേർന്നതല്ല എന്ന് ഞാൻ ഉറപ്പിച്ച് പറയും. ദുരന്തത്തിനുമുമ്പുതന്നെ എല്ലായിടത്തും നിർദേശങ്ങൾ എത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ ഒരു മേഖലയിൽ പെരിന്തൽമണ്ണക്കടുത്ത് മൂന്നുനാലുതവണ ഒരുമിച്ച് ഉരുൾപൊട്ടിയിട്ടുണ്ട്. പക്ഷേ, അവിടെ ഒരു ആപത്തും ഉണ്ടായിട്ടില്ല. കാരണം അവിടെയുള്ള ആൾക്കാരെ ദുരന്തം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ ഒഴിപ്പിച്ചു. ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ അവർ ആ നിർദേശം അനുസരിച്ചു എന്നുപറയുന്നതാകും ശരി. അങ്ങനെ അപകടം ഉണ്ടായിട്ടും ആളപായമില്ലാത്തതുകൊണ്ട് ആരും അറിയാതെപോയ ഇടങ്ങളുമുണ്ട്. അവിടെ രക്ഷാപ്രവർത്തകരുടെ ഇടപെടലുകൾതന്നെയായിരുന്നു ആഘാതം കുറച്ചതും.
ഇനിയൊരു പ്രളയം വരുേമ്പാൾ
(ലേഖനം 'മാധ്യമം' ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.