സംസ്ഥാനത്തെ ജില്ലകളിലെ താപനില പ്രതിവർഷ ശരാശരിയേക്കാൾ രണ്ടു മുതൽ മൂന്നുവരെ ഡ ിഗ്രി കൂടിനിൽക്കുകയാണ്. മഴക്കാലം വരുന്നതുവരെ സ്ഥിതി ഇപ്പോഴുള്ളതിലും കൂടുതലാവാനാണ് സാധ്യത. ഉഷ്ണരക്തജീവികളായ മനുഷ്യരുടെ ശരീര താപനില അന്തരീക്ഷ താപനിലയുടെ വ്യ തിയാനങ്ങൾക്കനുസരിച്ച് മാറാതെ സ്ഥിരമായി 37 ഡിഗ്രി സെൽഷ്യസ് (984 പാരൻഹീറ്റ്) പരിധിയിൽ നിലനിർത്തുന്നത് ആവശ്യമാണ്. ഇതിനായി മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിലെ താപനില അ റിയാനുള്ള സ്വീകരണികൾ മനുഷ്യരുടെ തൊലിയിലുണ്ട്.
ഇവ അപ്പപ്പോൾ താപനിലയെക്കുറ ിച്ച് തലച്ചോറിലെ നിയന്ത്രണകേന്ദ്രമായ ഹൈപ്പോതലാമസിനെ നിരന്തരം അറിയിക്കുന്ന ു. അതിനനുസരിച്ച് ശരീരത്തിൽ ഉപരിതലത്തിലുള്ള തൊലികൾക്കിടയിലെ രക്തക്കുഴലുക ൾ വികസിക്കുകയും ഹൃദയം കൂടുതൽ വേഗത്തിൽ പ്രവർത്തിച്ച് മറ്റ് അവയവങ്ങളിൽനിന്നുള ്ള രക്തപ്രവാഹത്തെ തൊലിയിലേക്ക് തിരിച്ചുവിടുകയും, വിയർപ്പു ഗ്രന്ഥികളിൽ ഉൽപാദ നം കൂടി ബാഷ്പീകരണം നടക്കുേമ്പാൾ ശരീരം തണുക്കുകയും ചെയ്യുന്നു. ഇങ്ങനെ കൂടുതൽ വിയ ർപ്പ് ഉൽപാദിപ്പിക്കപ്പെടുേമ്പാൾ ശരീരത്തിൽനിന്ന് ജലാംശത്തോടൊപ്പം സോഡിയം, പ ൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നുണ്ട്. ഇത് വീണ്ടെടുക്കാനായി തലച്ചോ റിലെ കേന്ദ്രങ്ങൾ കൂടുതൽ ദാഹം ഉണ്ടാക്കുകയും അതിനനുസരിച്ച് ‘ജലം’ കുടിക്കുകയും വേണം.
ഇങ്ങനെ ‘ജലം’ വീണ്ടെടുക്കാത്ത അവസ്ഥയും ലവണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥകളും മറ ്റു പ്രധാന അവയവങ്ങളിൽനിന്ന് രക്തയോട്ടം തിരിച്ചുവിടുേമ്പാഴുള്ള പ്രത്യാഘാതങ്ങള ുടെ ഫലമായാണ് ഉയർന്ന താപനിലയെ തുടർന്ന് നടക്കുന്ന നേരിട്ടുണ്ടാകുന്ന ആരോഗ്യപ്ര ശ്നങ്ങൾ. ഇപ്പോൾ പ്രായാധിക്യം മൂലം അവശരായിട്ടുള്ളവരെയും ഹൃദ്രോഗികളെയും വൃക്കരോഗ ികളെയും ശ്വാസകോശരോഗികളെയുമായിരിക്കും ഉയർന്ന താപനിലയുടെ ദോഷങ്ങൾ കൂടുതൽ ബാധിക ്കുക. കുട്ടികളെയും ഗർഭിണികളെയും ബാധിക്കാനും സാധ്യതയുണ്ട്.
ഉയർന്ന താപനിലയെ തുടർന്ന് പ്രധാനമായും താഴെ പറയുന്ന രോഗലക്ഷണങ്ങൾ ഉണ്ടാകാവുന്നതാണ്.
1. ചൂടുകുരു: തൊലിപ്പുറത്ത് ചുവപ്പ് നിറത്തിലുള്ള തിണർപ്പുകൾ ഉണ്ടാവുകയും അവ ചൊറിച്ചിൽ ഉണ്ടാക്കുകയും തുടർന്ന് അണുബാധയുണ്ടായി പഴുക്കാനും സാധ്യതയുണ്ട്.
2. നീര്: തൊലിയിലെ രക്തക്കുഴലുകൾ വികസിക്കുന്നതിനാൽ പ്രായമായവരിലും കൂടുതൽ സമയം നിന്ന് ജോലിചെയ്യുന്നവരിലും രക്തം തിരിച്ചൊഴുകാതെ കെട്ടിനിന്ന് കാലിൽ നീര് ഉണ്ടാകാം.
3. പേശി വലിയൽ, വേദന: ചൂടനുസരിച്ച് ശരീരം വിയർക്കുേമ്പാൾ കൂടുതൽ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിനെ തുടർന്നാണ് ഇതുണ്ടാകുന്നത്. കൂടുതൽ ശാരീരികാധ്വാനമുള്ളവർക്ക് ഇതിന് സാധ്യത കൂടുതലാണ്.
4. തലകറങ്ങിവീഴുക: തൊലിപ്പുറത്തേയും കാലുകളിലേയും രക്തക്കുഴലുകളിലേക്ക് രക്തയോട്ടം കൂടുന്നതിനാലും തുടർന്ന് തലച്ചോറിലേക്ക് വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ഒാക്സിജൻ കുറയുന്നതുകൊണ്ടുമാണിത് സംഭവിക്കുന്നത്. രക്തസമ്മർദം കുറയുകയും കണ്ണിൽ ഇരുട്ട് കയറുകയും മുഖം വിളറുകയും തളർന്നു വീഴുകയും ചെയ്യും.
5. തളർന്നുപോകൽ-പരവശത: താപനില കൂടുകയും ശാരീരികാധ്വാനം കൂടുകയും ചെയ്യുേമ്പാൾ ശരീരത്തിൽനിന്ന് പരിധിയിലധികം ജലാംശവും ലവണങ്ങളും നഷ്ടപ്പെടുകയും വേണ്ടത്ര പകരം നൽകുകയും ചെയ്യാതിരുന്നാൽ പരവശത ഉണ്ടാകാം. കഠിനമായ ദാഹം, ക്ഷീണം, തലകറക്കം എന്നിവയാണ് ലക്ഷണങ്ങൾ.
6. ആഘാതം: താപനില 40 ഡിഗ്രി സെൽഷ്യസിലും ഉയരുേമ്പാൾ ശരീരത്തിന് അതുമായി പൊരുത്തപ്പെടാൻ പറ്റാതെ വിയർപ്പു ഗ്രന്ഥികൾ പ്രവർത്തനക്ഷമമല്ലാതാകുേമ്പാഴുള്ള അവസ്ഥയാണിത്. ആദ്യലക്ഷണമായി വിയർക്കാതെ തൊലി വരണ്ടുപോയി, ബോധക്ഷയം സംഭവിച്ച് ‘കോമ’യിലെത്തി മരണംവരെ സംഭവിക്കാം.
പ്രത്യേകം ശ്രദ്ധവേണ്ടവർ
1. പുറംവെയിലിൽ ജോലിചെയ്യുന്ന നിർമാണ-റോഡ്-കൃഷി തൊഴിലാളികൾ, കായികം, സൈക്ലിങ് ചെയ്യുന്നവർ.
2. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ.
3. ഹൃദ്രോഗികൾ, വൃക്കരോഗികൾ, ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, കൈകാലുകളിലെ രക്തയോട്ടത്തിന് തകരാറുള്ള രോഗികൾ, മാനസിക രോഗികൾ തുടങ്ങിയവർ.
സ്ഥിരം മരുന്ന് കഴിക്കുന്നവർ
തീപിടിത്ത അപകടങ്ങൾ
ശരീരത്തിലെ ജലാംശം കുറയുന്നതിനാലും പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മന്ദീഭവിക്കുന്നതിനാലും രക്തം കട്ടകെട്ടി ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം എന്നിവ കൂടാനും സാധ്യതയുണ്ട്.
പൊതുജനങ്ങൾ ചെയ്യേണ്ടത്
കെട്ടിടങ്ങൾക്കകത്ത് കഴിയുന്നവരും ജോലി ചെയ്യുന്നവരും
പ്രഥമ ശുശ്രൂഷകൾ
ആദ്യമായി, ഉയർന്ന താപനിലയെത്തുടർന്നുണ്ടാകുന്ന ‘അപായ സൂചനകൾ’ തിരിച്ചറിയണം. കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുകയോ തലകറക്കമോ, ഒരുമണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പേശിവലിയലും വേദനയും. ഇവയൊക്കെയാണ് ഇൗ അപായ സൂചനകൾ.
ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകുേമ്പാൾ അവരെ വസ്ത്രങ്ങൾ മാറ്റി തണുപ്പുള്ളതോ തണലുള്ളതോ ആയ സ്ഥലങ്ങളിലേക്ക് മാറ്റുക. പറ്റുമെങ്കിൽ തെർമോമീറ്റർ ശരീരത്തിെൻറ താപനില രേഖപ്പെടുത്തുക. അവരുടെ ശരീരം തണുപ്പിക്കാനായി വെള്ളം തളിക്കുകയോ, തുണി നനച്ച് പൊതിഞ്ഞുവെക്കുകയോ ചെയ്യുക. വിശറിയോ, ഫാേനാ ഉപയോഗിച്ച് വീശിക്കൊടുക്കുക, കൈകാലുകൾ നല്ലവണ്ണം തിരുമ്മിക്കൊടുക്കുക. തുണികൾ നനച്ചോ, െഎസ്പാക്കറ്റുകൾ ലഭ്യമാണെങ്കിൽ അതോ കഴുത്ത്, കക്ഷം, കാലുകൾ എന്നിവയിൽ വെക്കുക.
നല്ലവണ്ണം വെള്ളമോ, പഴം ജ്യൂസോ നിർജലനീകരണ ലായനിയോ (ഒ.ആർ.എസ്) നൽകുക. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻ ആശുപത്രികളിലേക്ക് മാറ്റുക.
(കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.