വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി

മാനന്തവാടി: തലപ്പുഴ നാൽപത്തിമൂന്നാം മൈലിൽ വനത്തിനുള്ളിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തൂങ്ങി മരിച്ചയാളുടെ മൃതദേഹാവശിഷ്ടമാണിതെന്നാണ് നിഗമനം. മരത്തിൽ മുണ്ടിൽ കെട്ടി തൂങ്ങിയതാണെന്നാണ് സംശയം. കുരുക്കിട്ട നിലയിൽ ഉടുമുണ്ട് മരത്തിെൻറ ശിഖരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്. കുരുക്കിൽ അസ്ഥിയുടെ ഭാഗങ്ങളുണ്ട്. താഴ്ഭാഗത്തായി തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളുമുണ്ട്. പരിസരത്ത് ഷർട്ടും മറ്റുമുള്ളതിനാൽ പുരുഷനാണ് മരിച്ചതെന്നാണ് സൂചന. റോഡിൽ നിന്ന് 100 മീറ്ററോളം ഉൾഭാഗത്തായി വനത്തിലാണ് മൃതദേഹം. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.