ഒരാൾ കസ്റ്റഡിയിൽ
വടുവഞ്ചാൽ (വയനാട്): തോമാട്ടുചാലിന് സമീപം അഞ്ചംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. തോമാട്ടുചാല്‍ വാളശേരിയില് കിടപ്പള്ളിൽ രഘുനാഥൻ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സംഘമായെത്തിയവര്‍ ഇയാളെ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന ജിതിന് ജോസഫ്, തെക്കിനേടത്തില് അഖില്‍, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ സംഭവശേഷം ഒളിവിൽപോയി. കൊല്ലപ്പെട്ടയാളുടെ മരുമകനുമായി പ്രതികളെന്ന് സംശയിക്കുന്നവർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളെ അന്വേഷിച്ചാണ് അക്രമിസംഘം വീട്ടിൽ എത്തിയതെന്നാണ് സൂചന. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലവയൽ സി.ഐ എലിസബത്തിെൻറ നേതൃത്വത്തിലാണ് അന്വേഷണം. രഘുനാഥെൻറ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.