യുവാവ് തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി: യുവാവിനെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരിക്കടുത്ത് പള്ളിപ്പുറം വാടിക്കലിലാണ് സംഭവം. പരപ്പൻപൊയിൽ കരുപാറമ്മൽ റിട്ട: ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വേലായുധ‍െൻറ മകന്‍ വിപിന്‍ (23) ആണ് തൂങ്ങിമരിച്ചത്. മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ വിപിന്‍ മാത്രമായിരുന്നു വീട്ടില്‍. സുഹൃത്തായ യുവതി വീട്ടിലെത്തി നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ വീടി‍െൻറ ഓടിളക്കി നോക്കുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. താമരശേരി സി.ഐ ടി.എ അഗസ്റ്റി‍െൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച നടക്കും. മാതാവ്: പ്രേമ. സഹോദരി: വിബിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.