നാദാപുരം: നായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ യുവാവ് എതിർ ദിശയിൽ നിന്നുവന്ന കാറിടിച്ച് മരിച്ചു. തലായി സ്വദേശി വലിയപറമ്പത്ത് മുഹമ്മദ് നിഹാലാണ് (23) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ എടച്ചേരിയിലാണ് അപകടം. ടൗണിലെ ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ നിഹാലിനെ നായ് ആക്രമിച്ചപ്പോൾ രക്ഷപ്പെടാൻ റോഡിലേക്ക് മാറിയപ്പോഴാണ് കാറിടിച്ചത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. തലായി വലിയ പറമ്പത്ത് മജീദിെൻറയും സമീറയുടെയും മകനാണ്. സഹോദരങ്ങൾ: നിദ ഫാത്തിമ, നജ ഫാത്തിമ, മുഹമ്മദ് നഹീൽ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഏരിയ പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.