താമരശ്ശേരി: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. തലശ്ശേരി മാടപ്പീടിക പാറാൽ ജുമാ മസ്ജിദ് പരിസരത്തെ 'അനുഗ്രഹിൽ' നയീം ജാബിറാണ് (24) മരിച്ചത്. െവള്ളിയാഴ്ച രാവിലെ പത്തരയോടെ രണ്ടാം കയത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നയീമും ബന്ധുക്കളുമടക്കം ഒമ്പതു പേരാണ് കാറിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കോടഞ്ചേരി നാരങ്ങാത്തോട് എത്തിയത്. വൈകീട്ട് മൂന്നോടെ രണ്ടു പേരോടൊപ്പം പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ നയീം ഒഴുക്കിൽപെടുകയായിരുന്നു. കോടഞ്ചേരി പൊലീസും മുക്കം ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം വ്യാഴാഴ്ച ആറോടെ തിരച്ചിൽ നിർത്തി. വെള്ളിയാഴ്ച എട്ടിന് തിരച്ചിൽ പുനരാരംഭിക്കുകയും പത്തരയോടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി പാറാലിലെ പി.ഒ. ജാബിർ - പുനത്തുംകണ്ടി ഖൈറുന്നിസ ദമ്പതികളുടെ മകനാണ് നയീം. സഹോദരങ്ങൾ: സാലിം ജാബിർ, റാഷിദ് ജാബിർ, ഫായിസ് ജാബിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.