പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

നാദാപുരം: വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെടുത്തു. നരിപ്പറ്റയിലെ മാക്കാവുമ്മൽ രവീന്ദ്രനാണ് (44) ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പുഴ മുറിച്ചുകടക്കുന്നതിനിടെ മടപ്പള്ളിത്താെഴ ഒഴുക്കിൽപെട്ടത്. സമീപത്തുണ്ടായിരുന്ന സ്ത്രീകൾ ഒഴുക്കിൽ പെട്ട വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പാക്വോയ് റെസ്ക്യൂ ടീമും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി ഏറെ ൈവകിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ സ്കൂബ ടീം ഉൾപ്പെടെയുള്ളവർ നടത്തിയ തിരച്ചിലിനിടയിലാണ് 12 മണിയോടെ അപകട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തിയത്. തിനൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയാണ്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: കല്യാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.