കൊടുവള്ളി: മടവൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. അധ്യാപകൻ വെളുത്തേടത്ത് അബൂബക്കറിെൻറ മകൻ അബുൽ ഹസനാണ് (24) മരിച്ചത്. വീടിെൻറ ഏതാനും മീറ്റർ അകലെയുള്ള ആൾമറയില്ലാത്ത പഴയ കിണറ്റിലാണ് മൃതദേഹം കണ്ടത്.
കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ്. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിൽ നിന്ന് പുറത്തു പോയ അബുൽ ഹസനെ കാണാതായി. ബന്ധുക്കൾ കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ മൃതദേഹം കണ്ടത്. കുന്ദമംഗലം പൊലീസും, നരിക്കുനിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: അസ്ലം, ഉമ്മുൽ ഖൈർ, ഉമ്മുൽ സുലൈമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.