നാദാപുരം: കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞ വയോധിക കിണറ്റിൽ ചാടി മരിച്ചു. മുതുവടത്തൂർ കുനിങ്ങാട് തുണ്ടിയിൽ നാരായണി(72)യാണ് മരിച്ചത്. നാരായണിയും മകൻ നാണുവും മരുമകളും വീട്ടിൽ ക്വാറൻറീനിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഇവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് നാരായണിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കൾ ഒരുങ്ങി. ആംബുലൻസ് കാത്തിരിക്കുന്നതിനിടെ നാരായണിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാദാപുരം പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചന്ദ്രി, ബീന, നാണു. മരുമക്കൾ: അശോകൻ(കല്ലാച്ചി), രാജൻ(കുനിങ്ങാട്), അനിത (കോട്ടേമ്പ്രം). സഹോദരങ്ങൾ: പരേതരായ കണാരൻ, മാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.