കോഴിക്കോട്: പ്രശസ്ത ഗിറ്റാറിസ്റ്റും ആദ്യകാല സംഗീതട്രൂപ്പായ ഹട്ടൻസ് ഓർക്കസ്ട്രയിലെ പ്രധാനിയുമായിരുന്ന ആർച്ചി ഹട്ടൻ (85) നിര്യാതനായി. ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്ന ആർച്ചി കേരളത്തിനകത്തും പുറത്തും നിരവധി സംഗീതവേദികളിൽ തിളങ്ങിയിട്ടുണ്ട്. യേശുദാസ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന് മാസ്റ്റര്‍, എം.കെ. അര്ജുനന്, കോഴിക്കോട് അബ്ദുൽ ഖാദര്‍, ബാബുരാജ്, ജോണ്സന്, ചിദംബരനാഥ് എന്നിവർക്കൊപ്പവും പിന്നണിയിലും പ്രവർത്തിച്ചു. സിനിമകളിലും പാടിയ ആർച്ചി പാശ്ചാത്യഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രേത്യക കഴിവുള്ള സംഗീതജ്ഞനായിരുന്നു. ഹവായൻ ഗിറ്റാർ വായിക്കുന്നതിൽ പ്രേത്യക കഴിവുണ്ടായിരുന്നു. അശോകപുരത്തെ സലിൽ ഹട്ടൻ വസതിയിലായിരുന്നു ഏറെക്കാലമായി താമസം. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ഫ്ലോറിവൽ ഹട്ടൻ (റിട്ട. അധ്യാപിക, സെൻറ് മൈക്കിൾസ് സ്കൂൾ). മക്കൾ: വിനോദ് ഹട്ടൻ(പ്രഫഷനൽ ഗിറ്റാറിസ്റ്റ്, മുംബൈ), സലിൻ ഹട്ടൻ (സംഗീതജ്ഞൻ, മുംബൈ), സുജാത ഹട്ടൻ (അധ്യാപിക, സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.