അമ്മ കുട്ടികളെ എടുത്ത് പുഴയിൽ ചാടിയ സംഭവം: ഒരു കുട്ടി മരിച്ചു

പേരാമ്പ്ര: രണ്ട് കുട്ടികളുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ ഒരു കുട്ടി മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീൺ-ഹിമ ദമ്പതികളുടെ മകൻ അഥര്‍വ് (മൂന്ന്) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ചയാണ് ചാനിയം കടവ് പാലത്തില്‍നിന്നു ഹിമ രണ്ട് കുട്ടികളുമായി പുഴയില്‍ ചാടിയത്. മൂവരേയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഥർവി‍െൻറ നില ഗുരുതരമായിരുന്നു. ഒമ്പതുമാസം പ്രായമുള്ള ത്രിവേദും മാതാവ് ഹിമയും ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.