കുറ്റ്യാടി: പെരുംതേനീച്ചക്കൂട്ടത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊട്ടിൽപ്പാലം ആശ്വാസിയിലെ പടിക്കലക്കണ്ടി നാരായണിയാണ് (70) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആനക്കുളത്ത് ഇവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ തേങ്ങപറി നടക്കുന്നതിനിടെ പനയിൽ കൂട് കൂട്ടിയ വലിയ ഇനം തേനീച്ചകൾ ഇളകുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളി വലിയപറമ്പത്ത് ഗിരീഷ് (40), സഹായി അയനോളിക്കണ്ടി ബാബു (45) എന്നിവർക്കും കുത്തേറ്റിരുന്നെങ്കിലും അവർ ഓടിരക്ഷപ്പെട്ടു. ഓടാൻ സാധിക്കാത്ത നാരായണിയെ ദേഹമാസകലം തേനീച്ചകൾ കുത്തി പരിക്കേൽപിച്ചു. തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുള്ളുകൾ നീക്കി പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഉച്ചക്കാണ് മരണം. ഭർത്താവ്: പടിക്കലക്കണ്ടി കുമാരൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: ഗീത, പവിത്രൻ, അനിത. മരുമക്കൾ: കുമാരൻ, ലീന, അശോകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.