എലത്തൂർ: സഹകരണ ബാങ്കിൽ ഉൾപ്പെടെയുള്ള കടബാധ്യതമൂലം മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. എലത്തൂർ പുതിയപുരയിൽ വിദ്യാധരനെ(58)യാണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലു ലക്ഷത്തിനടുത്ത് കടബാധ്യതയുള്ളതായി സുഹൃത്തുകളോട് ഇദ്ദേഹം പറഞ്ഞിരുന്നു. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുേമ്പ മരിച്ചിരുന്നു. കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തി ചൊവ്വാഴ്ചയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഭാര്യ: സുമ. മക്കൾ: സുബിഷ, വിനിഷ. മരുമക്കൾ: കിഷോർ (കൊയിലാണ്ടി), ജിതേഷ് (പുതിയാപ്പ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.