കൽപറ്റ: കോവിഡ് ചികിത്സയിലിരിക്കെ ജില്ലയിൽ രണ്ടുപേർ മരിച്ചു. കണിയാമ്പറ്റ സ്വദേശി അത്തിലൻ വീട്ടിൽ നബീസ (57) മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ ആറുമുതൽ ചികിത്സയിലായിരുന്നു. അന്നുതന്നെ കോവിഡ് സ്ഥിരീകരിച്ചു. 17 മുതൽ ആരോഗ്യനില മോശമാവുകയും വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത്തുകയുമായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മരണം. മേപ്പാടി കുന്ദമംഗലം വയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ (86) മാനന്തവാടി ജില്ല ആശുപത്രിയിൽ മരിച്ചു. രക്തസമ്മർദം, പ്രമേഹം, കിഡ്നിരോഗം, കരൾരോഗം, ശ്വാസകോശ രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ അഞ്ചു മുതൽ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 15ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ കോവിഡ് സ്ഥിരീകരിച്ചു. തീവ്രപരിചരണവിഭാഗത്തിലായിരുന്ന വേലായുധെൻറ ആരോഗ്യനില 22 മുതൽ മോശമാവുകയും ശനിയാഴ്ച രാവിലെ 10.30ന് മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.