കൊച്ചി: മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അച്ഛെൻറ കൊലയിൽ. ചേരാനല്ലൂർ വിഷ്ണുപുരത്താണ് മദ്യം വീതംവെക്കുന്നതിനെ തുടർന്നുണ്ടായ തർക്കം സംഘട്ടനത്തിലും പിതാവിനെ മകൻ കൊലപ്പെടുത്തുന്നതിലേക്കും എത്തിയത്. മരോട്ടിക്കൽ വീട്ടിൽ ഭരതനെ (65) മകൻ ഉണ്ണികൃഷ്ണൻ (38) വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭരതൻ മരിച്ചു. താൻ വാങ്ങിക്കൊണ്ടുവന്ന മദ്യം അച്ഛൻ കുടിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്നും ഇത് വാക്തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീളുകയായിരുെന്നന്നും പൊലീസ് പറഞ്ഞു. ഭരതെൻറ വെട്ടേറ്റ ഉണ്ണികൃഷ്ണന് തലക്ക് പരിക്കുണ്ട്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.