മുംബൈ: മുൻ നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) മേധാവിയും മുംബൈ മുൻ പൊലീസ് കമീഷണറുമായ ആർ.ഡി. ത്യാഗി (80) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്യാഗി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാരം ദാദറിെല ശിവജി പാർക്ക് ശ്മശാനത്തിൽ നടത്തി. 92ലെ വർഗീയ കലാപത്തിനിടെ ഭീകരരെന്ന് ആരോപിച്ച് നിരപരാധികളായ സുലൈമാൻ േബക്കറിയിലെ ഒമ്പത് ജീവനക്കാരെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടത് ത്യാഗിയായിരുന്നു. അന്ന് മുംബൈ പൊലീസിൽ ജോയൻറ് കമീഷണറും സ്പെഷൽ ഒാപറേഷൻ സ്ക്വാഡ് മേധാവിയുമായിരുന്നു. കേസിൽ അറസ്റ്റിലായ ത്യാഗി വിചാരണ നേരിട്ടെങ്കിലും 2003ൽ കോടതി കുറ്റമുക്തനാക്കി. 1964 ലെ െഎ.പി.എസ് ബാച്ചുകാരനായ ത്യാഗി എൻ.എസ്.ജി മേധാവിയായിരിക്കെയാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.