പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം രണ്ടാം നാൾ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കുനിയിൽക്കടവ് പാലത്തിൽ നിന്നു പുഴയിൽ ചാടിയ തിരുവങ്ങൂർ കുളൂർ ഹൗസിൽ രേഖ (39) യുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ച ഒന്നേകാലോടെ കണ്ടെത്തിയത്.ആദ്യ ദിവസം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കൊയിലാണ്ടി അഗ്നി സുരക്ഷ സേന, കോരപ്പുഴ സ്പൈമോക്ക് ടീം, മത്സ്യത്തൊഴിലാളികൾ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്. പാലത്തിെൻറ അഞ്ചാം തൂണിനു സമീപത്താണ് കണ്ടത്. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ, അസി. ഓഫിസർ കെ.സതീശൻ, സീനിയർ ഫയർ റസ്ക്യൂ ഓഫിസർമാരായ ബാബു, പ്രദീപ് എന്നിവർ നേതൃത്വം നൽകി. ഭർത്താവ്: കുളൂർ രാജു. മകൻ യദു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.