മുൻ രഞ്ജി താരം സുരേഷ് കുമാർ ജീവനൊടുക്കി

ആലപ്പുഴ: മുൻ കേരള രഞ്ജി താരം എം. സുരേഷ് കുമാർ (48) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഉംബ്രി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു. 1990ൽ രാഹുൽ ദ്രാവിഡിെൻറ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. കിവീസ് യുവനിരയ്ക്കെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടി. ഏഴ് അർധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 433 റൺസും 52 വിക്കറ്റുകളും നേടി.1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ കീഴടക്കിയ കേരള ടീമിലെ പ്രധാന താരമായിരുന്നു. ഭാര്യ: മഞ്ജു. മകൻ അതുൽ കൃഷ്ണ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.