എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ

ഹരിപ്പാട് (ആലപ്പുഴ): എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറിയെ ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പാനൂർ 1168ാം നമ്പർ ശാഖ സെക്രട്ടറി തൃക്കുന്നപ്പുഴ ചേലക്കാട് നടുവിലെപറമ്പിൽ പരേതനായ അപ്പുക്കുട്ടെൻറ മകൻ സുരേഷ് കുമാറിനെയാണ് (സുന്ദരൻ -48) തിങ്കളാഴ്ച രാവിലെ ആറരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധി തീരാത്തതിലുള്ള ആശങ്കയും കടബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു. സുകൈനകരി കാവുങ്കൽ ക്ഷേത്രം സെക്രട്ടറിയായും പ്രവർത്തിച്ചു വരുകയായിരുന്നു. ജ്യേഷ്ഠനോടൊപ്പം കുടുംബവീട്ടിലായിരുന്നു താമസം. പരേതയായ പത്മാവതിയാണ് മാതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.