കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു

അഗളി: അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. കോട്ടത്തറ വീട്ടിക്കുണ്ട് ഊരിലെ മൊട്ടയാണ് (75) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിക്കുണ്ട് ഊരിനടുത്ത് വിറകെടുക്കാൻ പോയ മൊട്ടക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. രണ്ട് മണിയോടെ വീട്ടിക്കുണ്ട് വനമേഖലയിൽ വിറക് ശേഖരിച്ചുകൊണ്ടിരിക്കുമ്പോൾ പിറകിലൂടെയെത്തിയ ആന ആക്രമിക്കുകയായിരുന്നു. കേൾവി ശക്തി കുറവായതിനാൽ ഊരുവാസികൾ നൽകിയ മുന്നറിയിപ്പ് മൊട്ട അറിഞ്ഞില്ല. ശബ്ദമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. വാരിയെല്ലിനും നെഞ്ചിലും മാരകമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ആന സമീപപ്രദേശത്ത് അര മണിക്കൂറോളം നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിനരികിലേക്ക് ഊരുകാർക്ക് അടുക്കാൻ സാധിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.