കാസര്‍കോട്: ചെങ്കള തൈവളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂന്നംഗ കുടുംബത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന് ഫഹദ് (13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പരിസരവാസികള്‍ ജനാലവഴി നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തി. നാലുവര്‍ഷത്തോളമായി ഇവർ തൈവളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുകയാണ്. തയ്യൽ കട നടത്തിയിരുന്ന ഇവർക്ക് കഴിഞ്ഞ ആറുമാസമായി കാര്യമായ വരുമാനമില്ലായിരുന്നു. സാമ്പത്തിക പ്രയാസം മൂലമാണ് ജീവനൊടുക്കിയതെന്നാണ് സംശയം. ഫഹദ് അടുക്കത്ത് ബയല് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.