പതിമൂന്നുകാരി തൂങ്ങിമരിച്ച നിലയിൽ

വെള്ളമുണ്ട: പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാലേരി പോത്തുക്കുന്നേൽ ജിസ് മാത്യുവിെൻറ മകൾ ആൻമരിയ ജിസ് ആണ് മരിച്ചത്. കുഞ്ഞോം എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിതാവ് മകളെ വീട്ടിലാക്കി 12ഓടെ പുറത്തുപോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മാതാവ് സിൽവി ജോലിക്ക് പോയതായിരുന്നു. ഇളയ സഹോദരി ആൻന്ദ്രിയ ബന്ധുവീട്ടിലായിരുന്നു. അകത്തുനിന്ന് വാതിൽ പൂട്ടിയ ശേഷമാണ് സംഭവം. മൃതദേഹം മാനന്തവാടി ജില്ല ആശുപത്രി മോർച്ചറിയിൽ. കോവിഡ് ടെസ്റ്റ് കഴിഞ്ഞ ശേഷം സംസ്കരിക്കും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.