ഇന്ത്യന്‍ സ്കൂളുകളില്‍ സമയമാറ്റം നടപ്പാക്കി തുടങ്ങി

ദോഹ: ചൂട് കനത്തതോടെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പ്രവൃത്തി സമയം മാറ്റിത്തുടങ്ങി. സുപ്രീം എഡുകേഷൻ കൗൺസിലിന് അപേക്ഷ നൽകിയാണ് വിവിധ സ്കൂളുകൾ പ്രവൃത്തി സമയം ചുരുക്കുന്നത്. ഉച്ചക്ക് 12.30 വരെയാണ് പുതിയ പ്രവൃത്തിസമയം. നേരത്തെ പല സ്കൂളുകളിലും 1.30 വരെയായിരുന്ന പ്രവൃത്തിച്ചിരുന്നത്. കെ.ജി ക്ളാസുകൾ 10.30 വരെ മാത്രമാണ് പ്രവ൪ത്തിക്കുക. സ്കോളേഴ്സ് സ്കൂളിൽ ഇന്നലെ മുതൽ സമയമാറ്റം നടപ്പാക്കി തുടങ്ങി. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ബി൪ള പബ്ളിക് സ്കൂൾ എന്നിവിടങ്ങളിൽ ഇന്നുമുതൽ നിലവിൽ വരും. എം.ഇ.എസ് ഇന്ത്യൻ സ്ചില സ്കൂളുകളിൽ നാളെ മുതലാണ് സമയമാറ്റം നടപ്പാവുക. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുകളിൽ ഞായറാഴ്ച മുതലാണ് മാറ്റം. രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച സ൪കുലറുകൾ സ്കൂളുകൾ നൽകിയിട്ടുണ്ട്.
ഇൻഡിപെൻഡൻറ് സ്കൂളുകളിൽ  ജൂൺ ഒന്ന് മുതൽ സ്കൂൾ പ്രവ൪ത്തി സമയം 12 മണി വരെയാക്കി ചുരുക്കാൻ സുപ്രീം കൗൺസിൽ നി൪ദേശം നൽകിയിരുന്നു.
ചൂടിന് ശക്തികൂടുന്ന സഹാചര്യത്തിൽ വിദ്യാ൪ഥികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് കൊണ്ടുള്ള തീരുമാനമാണിതെന്ന് അധികൃത൪ വക്തമാക്കി. പുതിയ സമയക്രമമനുസരിച്ച് ടൈംടേബിൾ തയാറാക്കണമെന്നും സ൪കുലറിൽ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.