കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നാല് മലയാളി സ്ഥാനാര്‍ഥികള്‍

ബംഗളൂരു: ക൪ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാ൪ഥികളായി നാല് മലയാളികൾ. മുൻമന്ത്രി കെ.ജെ. ജോ൪ജ് സ൪വജ്ഞനഗറിലും, എൻ.എ. ഹാരിസ് ശാന്തിനഗറിലും, യു.ടി. ഖാദ൪ മംഗലാപുരത്തും മത്സരിക്കുന്നു. മൂവരും സിറ്റിങ് എം.എൽ.എമാരാണ്. ഷിമോഗയിലെ ഭദ്രാവതിയിൽ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റി ചെയ൪മാൻ കൂടിയായ സി.എം. ഇബ്രാഹിമാണ് സ്ഥാനാ൪ഥി.
കോൺഗ്രസിൻെറ മൂന്നാം സ്ഥാനാ൪ഥിപ്പട്ടികയിൽ സിറ്റിങ് എം.എൽ.എ സംഗമേശ്വറുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ഇബ്രാഹിം ഇടംപിടിച്ചത്. സംഗമേശ്വറിനെ മത്സരിപ്പിക്കാനായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആദ്യവസാനം രംഗത്തുണ്ടായിരുന്നു. കണ്ണൂരിലെ തളിപ്പറമ്പിൽ കുടുംബവേരുകളുള്ള ഇബ്രാഹിം നേരത്തെ ജനതാദൾ നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്നു. ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ വ്യോമയാന മന്ത്രിയായി. 2005ൽ സിദ്ധരാമയ്യക്കൊപ്പം ദൾ വിട്ട ഇബ്രാഹിം പിന്നീട് കോൺഗ്രസിൽ ചേ൪ന്നു.
മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരായ അഴിമതിക്കേസ് പുറത്തുകൊണ്ടുവരുന്നതിൽ മുഖ്യപങ്കുവഹിച്ച മലയാളിയായ ടി.ജെ. എബ്രഹാം സ്വതന്ത്ര സ്ഥാനാ൪ഥിയായി ഹൈദരാബാദ് ക൪ണാടക മേഖലയിലെ ബീദറിൽ മത്സരിക്കുന്നുണ്ട്. നന്ദി ഇൻഫ്രാസ്ട്രക്ച൪ കോറിഡോ൪ എൻറ൪പ്രൈസസ് എം.ഡി. അശോക് ഖനി മത്സരിക്കുന്നത് കൊണ്ടാണ് താൻ സ്ഥാനാ൪ഥിയായതെന്ന് അബ്രഹാം പറഞ്ഞു. മേയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള നാമനി൪ദേശ പത്രികാ സമ൪പ്പണം ബുധനാഴ്ച പൂ൪ത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.