മനാമ: രാജ്യത്തെ മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിൻെറ ഭാഗമായി അഗ്രികൾചറൽ ഏൻറ് മറൈൻ റിസോ൪സ് അഫയേ൪സ് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നു. 20/2002 നിമയത്തിലെ ഖണ്ഡിക മൂന്ന് ആ൪ട്ടിക്കിൾ 16പ്രകാരം രാജ്യത്ത് മൽസ്യങ്ങളുടെ പ്രജനനസമയത്ത് നിരോധമേ൪പ്പെടുത്താറുണ്ട്. 7/2013 പ്രകാരമാണ് ഈ വ൪ഷത്തെ ട്രോളിംഗ് നിരോധമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. ചെമ്മീൻ, ഞണ്ട് എന്നിവയുടെ മൽസ്യബന്ധനമാണ് നിരോധിച്ചിരിക്കുന്നത്. മാ൪ച്ച് 15മുതൽ ജൂലൈ 15വരെ നാല് മാസത്തേക്ക് ചെമ്മീൻപിടുത്തം നിയമവിരുദ്ധമാണ്. മാ൪ച്ച് 15മുതൽ മേയ് ഒന്ന് വരെ ഞെണ്ട്പിടുത്തവും പാടില്ല. സാധാരണ ബഹ്റൈൻ കടലിൽ ഈ മാസങ്ങളിലാണ് ഞെണ്ടിൻെറയും ചെമ്മീനിൻെറയും പ്രജനനം നടക്കുന്നത്. ട്രോളിംഗ് നിരോധത്തിന് ശേഷം ഇവ രണ്ടിൻെറയും ചാകരയാണ് ബഹ്റൈനിൽ ലഭിക്കാറ്. ആ സമയത്ത് വളരെ വിലക്കുറവിൽ രാജ്യനിവാസികൾക്ക് ഈ മൽസ്യങ്ങൾ ലഭ്യമാവും. നിയമലംഘനം നടത്തുന്നവ൪ക്കെതിരെ ശക്തമായ നിയമനനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവ൪ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.