മനാമ: അനാശാസ്യ പ്രവ൪ത്തനങ്ങൾ നടത്തിവന്ന ആറു പേ൪ അറസ്റ്റിലായി. ബുധനാഴ്ച രാത്രി പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ദക്ഷിണേഷ്യൻ രാജ്യക്കാരെ അറസ്റ്റ് ചെയ്തത്. ചൈനക്കാരായ രണ്ടു സ്ത്രീകളും മറ്റു രാജ്യക്കാരായ മൂന്നു പുരുഷന്മാരുമാണ് പ്രതികൾ. ഇതിനു പുറമെ ഇന്ത്യക്കാരനും കേസിലുണ്ട്. ഇന്ത്യക്കാരൻെറ നേതൃത്വത്തിൽ ഹൂറയിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവ൪ത്തനങ്ങൾ നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഈ ഫ്ളാറ്റ് നിരീക്ഷിച്ചു. നേരത്തെ ചില കേസുകളിൽ പ്രതിയാണ് ഇന്ത്യക്കാരൻ. തുട൪ന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ പബ്ളിക് പ്രോസിക്യൂഷനിൽനിന്ന് വാറണ്ട് നേടി. ഇതിനു ശേഷം ബുധനാഴ്ച രാത്രി ഫ്ളാറ്റിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
ചൈനക്കാരായ സ്ത്രീകളുടെ അടുത്തെത്തിയ രണ്ടു പാകിസ്താൻകാരും ബംഗ്ളാദേശുകാരനും പിടിയിലായി. ഇവ൪ ആറു മാസമായി ഇവിടെ എത്തുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചൈനീസ് വനിതകൾ 2011ലാണ് രാജ്യത്ത് എത്തിയത്. എന്നാൽ, ഇവ൪ക്ക് വ൪ക് പെ൪മിറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.