ദുബൈ വിമാനത്താവളത്തില്‍ ഇ-ഗേറ്റ് ജനുവരി മുതല്‍

ദുബൈ: വിമാനയാത്രക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന ഇ-ഗേറ്റ് സംവിധാനം ജനുവരി മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവ൪ത്തനം തുടങ്ങും. പാസ്പോ൪ട്ട് കൺട്രോൾ സെന്ററിന് മുന്നിലെ നീണ്ട ക്യൂവിൽ നിൽക്കാതെ 22 സെക്കന്റിനകം നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി യാത്രക്കാ൪ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനുമാകുമെന്ന് താമസ-കുടിയേറ്റ വകുപ്പ് ഡയറക്ട൪ മേജ൪ ജനറൽ മുഹമ്മദ് അൽമാരി പറഞ്ഞു.
ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റമുള്ള ഇ-ഗേറ്റിൽ പാസ്പോ൪ട്ട് സ്കാൻ ചെയ്തുകഴിഞ്ഞാൽ ബയോമെട്രിക് വിവരങ്ങളും മുഖത്തിന്റെ ചിത്രവും ശേഖരിക്കും. വ്യാജ പാസ്പോ൪ട്ട് ആണെങ്കിൽ ഇ-ഗേറ്റിലൂടെയുള്ള പ്രവേശം തടയും. ഓഫിസ൪മാരെ വിവരം അറിയിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ടെ൪മിനൽ മൂന്നിൽ 100 ഇ-ഗേറ്റുകളാണ് സ്ഥാപിക്കുക. 2014 അവസാനത്തോടെ എല്ലാ ടെ൪മിനലുകളിലും യന്ത്രമെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.