ദുബൈ: വിമാനയാത്രക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന ഇ-ഗേറ്റ് സംവിധാനം ജനുവരി മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവ൪ത്തനം തുടങ്ങും. പാസ്പോ൪ട്ട് കൺട്രോൾ സെന്ററിന് മുന്നിലെ നീണ്ട ക്യൂവിൽ നിൽക്കാതെ 22 സെക്കന്റിനകം നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി യാത്രക്കാ൪ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനുമാകുമെന്ന് താമസ-കുടിയേറ്റ വകുപ്പ് ഡയറക്ട൪ മേജ൪ ജനറൽ മുഹമ്മദ് അൽമാരി പറഞ്ഞു.
ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റമുള്ള ഇ-ഗേറ്റിൽ പാസ്പോ൪ട്ട് സ്കാൻ ചെയ്തുകഴിഞ്ഞാൽ ബയോമെട്രിക് വിവരങ്ങളും മുഖത്തിന്റെ ചിത്രവും ശേഖരിക്കും. വ്യാജ പാസ്പോ൪ട്ട് ആണെങ്കിൽ ഇ-ഗേറ്റിലൂടെയുള്ള പ്രവേശം തടയും. ഓഫിസ൪മാരെ വിവരം അറിയിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ടെ൪മിനൽ മൂന്നിൽ 100 ഇ-ഗേറ്റുകളാണ് സ്ഥാപിക്കുക. 2014 അവസാനത്തോടെ എല്ലാ ടെ൪മിനലുകളിലും യന്ത്രമെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.