ജീസാൻ: പണം കൊള്ള ചെയ്ത രണ്ട് സ്വദേശി പൗരന്മാ൪ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിൻ അഹ്മദ് ജബ്റാൻ അൽ ഖു൪മി, മൂസ ബിൻ മുഹ്സിൻ അൽ ഖു൪മി എന്നിവ൪ക്കെതിരെയാണ് വധശിക്ഷ നടപ്പാക്കിയത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ പണവുമായി പോകുന്നയാളെ കവ൪ച്ച ചെയ്യാൻ പ്രതികൾ ആസൂത്രണം ചെയ്യുകയും വെടിവെച്ച് പരിക്കേൽപിച്ച് പണം കൊള്ളയടിക്കുകയും ചെയ്തതായി പ്രതികൾക്കെതിരെ തയാറാക്കിയ കുറ്റപത്രത്തിൽ പറഞ്ഞു. കുറ്റകൃത്യത്തിൻെറ ഗൗരവം പരിഗണിച്ച് പ്രതികൾക്കെതിരെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്കോടതി വിധി അപ്പീൽ കോടതിയും മേൽക്കോടതിയും അംഗീകരിച്ചതോടെയാണ് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയത്തിൻെറ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.