മലയാളിയുടെ രേഖകള്‍ കവര്‍ന്നു

ജിദ്ദ: ജിദ്ദയിൽ ബിസിനസ് നടത്തുന്ന മലയാളിയുടെ വാഹനത്തിൽ നിന്ന് വിലപ്പെട്ട നിരവധി രേഖകൾ അടങ്ങിയ ബാഗ് കവ൪ന്നു.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ജാരിസ് മത്തേറുടെ ഹമ്മറിൻെറ സൈഡിലെ ഗ്ളാസ് പൊട്ടിച്ചാണ് കമ്പനി രജിസ്ട്രേഷൻ, മൂന്ന് ഇംപോ൪ട്്-എക്സ്പോ൪ട്് ലൈസൻസുകൾ, ബലദിയ ലൈസൻസ്, സിവിൽ ഡിഫൻസ് ലൈസൻസ്, ബാങ്ക്രേഖകൾ, കമ്പനി ഇൻവോയ്സുകൾ തുടങ്ങിയവയുടെ ഒറിജിനൽ ഡോക്യുമെൻറുകൾ അടക്കമുള്ളവ കവ൪ന്നത്.  കാലാവധി കഴിഞ്ഞ എ.ടി.എം കാ൪ഡ് പുതുക്കാൻ പോയപ്പോൾ രേഖകളുടെ ഒറിജിനൽ ആവശ്യപ്പെട്ടതിനെ തുടന്ന് ബാങ്കിൽ സമ൪പ്പിക്കാനായി ലാപ്ടോപ് ബാഗിൽ വെച്ച് വാഹനത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാത്രി രണ്ടു മണിക്ക് ശാര ഖുറൈശിൽ വാഹനം പാ൪ക്ക് ചെയ്ത് ഫാ൪മസിയിൽ മരുന്നു വാങ്ങാൻ കയറിയ സമയത്താണ് മോഷണം നടന്നത്. ബാഗിൽ ലാപ്ടോപ് ആണെന്ന ധാരണയിൽ കൊണ്ടുപോയതാകാമെന്ന് കരുതുന്നു.
പരാതി നൽകിയതിനെ തുട൪ന്ന് പൊലീസ് എത്തി വിരലടയാളം ശേഖരിച്ചു. രേഖകൾ കണ്ടു കിട്ടിയാൽ 0502279458 നമ്പറിൽ അറിയിക്കണമെന്ന് റജാസ് അഭ്യ൪ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.