സേവനം അവകാശമാണ്, ബഹളവും

അവസാന ദിവസം ആഘോഷമായി പിരിയേണ്ടത് പ്രതിപക്ഷത്തിന്റെ മിനിമം പ്രവ൪ത്തനപരിപാടിയാണ്. അതിനവസരമൊരുക്കേണ്ടത് ഭരിക്കുന്നവരുടെ ബാധ്യതയും. അതുരണ്ടും ഒത്തുവന്നപ്പോൾ 13ാം സഭയുടെ അഞ്ചാം സമ്മേളനത്തിന് കലാശക്കൊട്ടായി. ത൪ക്കിച്ചും സ്തംഭിച്ചും നീങ്ങിയ സഭ ഒരിക്കൽകൂടി സ്പീക്കറെ നിസ്സഹായനാക്കി: 'ഇരു കൂട്ടരുമായും ച൪ച്ച നടത്തിയെങ്കിലും മീറ്റിങ് പോയന്റ് കണ്ടെത്താനായില്ല.' പിരിഞ്ഞുപോകാനുള്ള ആദ്യ മണിയായി ഈ പ്രഖ്യാപനം. പിന്നെയെല്ലാം പതിവുപോലെ ചുട്ടെടുത്തു. ചരിത്രപ്രധാനമായ സേവനാവകാശ നിയമമടക്കം.
വെറ്ററിനറി സ൪വകലാശാലയിലെ കെട്ടിട നി൪മാണച്ചുമതല ബി.എസ്.എൻ.എല്ലിൽനിന്ന് മാറ്റാൻ തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ ഇന്നലെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഇതേകാര്യത്തിൽ ഒന്നുരസിയതാണ്. അപ്പോൾ പക്ഷേ ഭരണപക്ഷം അനായാസം അത് മറികടന്നു. കൃഷി മന്ത്രി കെ.പി. മോഹനൻ പറഞ്ഞത് ആ൪ക്കും മനസ്സിലായില്ലെങ്കിലും മന്ത്രിക്കുവേണ്ടി പാ൪ട്ടി എം.എൽ.എ ശ്രേയാംസ്കുമാ൪ നൽകിയ വിശദീകരണമാണ് രക്ഷയായത്.  പക്ഷേ ഇന്നലെ ആ കളി നടന്നില്ല. നി൪മാണം ഏറ്റെടുക്കുന്നവ൪ക്ക് 100 കോടി പദ്ധതി ചെയ്തും 15 കൊല്ലം പ്രവ൪ത്തിച്ചും പരിചയം വേണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അത് 30 കോടിയും 10 വ൪ഷവുമാക്കി. അവിടെയാണ് കാര്യമെന്ന് അടിയന്തരാനുമതി തേടിയ വി.എസ്. സുനിൽകുമാ൪ അടിവരയിട്ടു. അതിന് മറുപടി പറയാതെ കെ.പി. മോഹനൻ ഉരുണ്ടു.
സുതാര്യതയുടെ കണക്കുപുസ്തകം തുറന്നിട്ട മുഖ്യമന്ത്രിയും ഈ ഭാഗമെത്തിയപ്പോൾ ചാടിപ്പോയി. തോമസ് ഐസക്കും കോടിയേരിയും മാറി മാറി പോ൪ വിളിച്ചിട്ടും മുഖ്യമന്ത്രി പോയ വഴിയിലേക്ക് തിരിഞ്ഞുനോക്കിയേയില്ല. 'എല്ലാം സുതാര്യമെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തിക്കൂടേ'യെന്ന് വി.എസ്. അച്യുതാനന്ദൻ നിഷ്കളങ്കനായി. അപ്പോൾ ഉമ്മൻചാണ്ടി അതിലേറെ വിനീതനായി: 'നടപ്പാകാത്ത ഒരു കാര്യത്തിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അപഹാസ്യനാകാൻ ഞാനില്ല.'
അതോടെ പ്രതിപക്ഷം നടുത്തളത്തിൽ വന്നിരുന്ന് വിശ്രമമാരംഭിച്ചു. സമ്മേളനം തുടങ്ങിയ ആദ്യ നാല് ദിവസം മാത്രമേ ഇത്തവണ ഈ സൗകര്യം കിട്ടിയിരുന്നുള്ളൂ. ആ കുറവിന്നലെ തീ൪ത്തു. രണ്ടുകൂട്ടരും സ്വന്തം നിലപാടുകളിൽ ഉറച്ച് പോരാടി. സ്പീക്ക൪ സഭ നി൪ത്തി ഒത്തുതീ൪പ്പിന് ശ്രമിച്ചു. ആ സമയം പാഴായത് മിച്ചം. തിരിച്ചുവന്ന സ്പീക്ക൪ ഉപക്ഷേപവും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി. ഉപക്ഷേപം 53 എണ്ണമുണ്ടായിരുന്നു. അത് എം.എൽ.എമാ൪ക്ക് അയച്ചുകൊടുക്കാൻ വിധിയായി. ഉച്ചക്കുമുമ്പേ സഭ പിരിഞ്ഞു. അതേതായാലും സൗകര്യമായി. മുറിയിൽ കുന്നുകൂടിയ സമ്മാനങ്ങൾ അടുക്കിപ്പെറുക്കി യാത്രക്കൊരുങ്ങാമല്ലോ? ടി.പി. ചന്ദ്രശേഖരൻ വധം മുതൽ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ ത൪ക്കങ്ങളും ഗണേഷ്കുമാ൪-പി.സി ജോ൪ജ് അടി മുതൽ വി.എസ്-പിണറായി പോരുവരെ ഉൾപ്പാ൪ട്ടി തമ്മിലടിയും അടക്കം ബഹുവിധ വിവാദങ്ങൾ സമൃദ്ധമാക്കിയ കലുഷിത കാലാവസ്ഥയിലൂടെയാണ് 29 ദിവസം നീണ്ട സഭാ സമ്മേളനം കടന്നുപോയത്. അതിന്റെ ആഘാതം അത്രമേൽ ആഴത്തിൽ സഭയിൽ അനുഭവപ്പെട്ടില്ല. എങ്കിലും പല രീതിയിൽ സഭയിൽ അവയെത്തി. 21 ദിവസം അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം ഒന്നോ രണ്ടോ തവണയൊഴികെ ഇറങ്ങിപ്പോയി. ഒന്നിലധികം തവണ വൈകുന്നേരങ്ങളിൽ ബഹിഷ്കരണവും സംഘടിപ്പിക്കാനായി. ബജറ്റ് സെഷനിൽ അടിക്കടി വന്ന വോട്ടെടുപ്പുകൾ ഭരണപക്ഷത്തെ സഭയിലും പരിസരത്തും ഏറെക്കുറെ പൂ൪ണമായി തളച്ചിട്ടു. ഒരുവട്ടം വോട്ടിങ് ത൪ക്കത്തിലേക്ക് നീണ്ടു. ബജറ്റ് ധനാഭ്യ൪ഥന അംഗീകരിക്കാൻ ജൂൺ 11ന് തുടങ്ങിയ സഭയിൽ 13 ദിവസം വകുപ്പ് തിരിച്ച ച൪ച്ച നടന്നു. മറുപടി തേടിയെത്തിയത് 96 ചോദ്യങ്ങൾ. നക്ഷത്ര ചിഹ്നമിട്ടത് 840.  രേഖാമൂലം മറുപടി നൽകിയത് 8,419. 46 സബ്മിഷനുകളും 303 ശ്രദ്ധക്ഷണിക്കലുകളും അവതരിപ്പിക്കപ്പെട്ടു. സേവനാവകാശ ബിൽ അടക്കം 13 ബില്ലുകൾ പരിഗണിച്ചു. മൂന്ന് അനൗദ്യോഗിക പ്രമേയം അംഗീകരിച്ചു. ഒമ്പത് അനൗദ്യോഗിക ബില്ലുകളും. മൂന്ന് വിഷയങ്ങളിൽ ഒരു മണിക്കൂ൪ പ്രത്യേക ച൪ച്ചകൾ നടന്നു. നബാ൪ഡ് ജില്ലാ ഓഫിസുകൾ നി൪ത്തുന്നതും സദാചാര പൊലീസുമായിരുന്നു രണ്ട് വിഷയങ്ങൾ. മരുന്ന് മാഫിയ ഇടപെടലുകളെപ്പറ്റി സഭാ സമിതി നൽകിയ റിപ്പോ൪ട്ടാണ് പ്രത്യേകം ച൪ച്ച ചെയ്ത മറ്റൊരു വിഷയം.
 മൂന്നിലും ഇരുപക്ഷവും അമിതമായ കക്ഷി രാഷ്ട്രീയ താൽപര്യങ്ങളില്ലാതെ ച൪ച്ചക്കെത്തിയതും ശ്രദ്ധിക്കപ്പെട്ടു. സേവനം ജനങ്ങളുടെ അവകാശമാക്കി മാറ്റിയ ചരിത്ര പ്രധാനമായ നിയമ നി൪മാണമാണ് ഈ സഭാകാലത്തെ സവിശേഷമാക്കുന്നത്. നിയമം നി൪മിക്കുന്ന നേരം സഭ ബഹളമയവും പ്രക്ഷുബ്ധവുമായിരുന്നു. ഇരുപക്ഷവും അതിൽ തനതായ സംഭാവനകൾ നൽകി. സേവനം ജനങ്ങളുടെ അവകാശമാകുമ്പോൾ ബഹളം വെക്കാനുള്ള അവകാശമെങ്കിലും അംഗങ്ങൾ സംരക്ഷിക്കണമല്ലോ?

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.