മഴ കനിഞ്ഞു; തലസ്ഥാനം ആശ്വാസക്കുളിരില്‍

ന്യൂദൽഹി: കടുത്ത ചൂടിൽ വൈകിയാണെങ്കിലും തിമി൪ത്തുപെയ്ത മഴ തലസ്ഥാന നഗരിക്ക് ആശ്വാസത്തിൻെറയും ആഹ്ളാദത്തിൻെറയും കുളിരേകി. ഇടിയോടുകൂടിയ കനത്ത മഴക്കാണ് ദൽഹി ഇന്നലെ സാക്ഷ്യം വഹിച്ചത്.  0.10 മില്ലീ മീറ്ററിൽ കുറയാത്ത മഴ ലഭിച്ചു. ആകാശം ഇപ്പോഴും മേഘാവൃതമാണ്. ഇന്ന് കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എല്ലാ വ൪ഷവും ജൂൺ അവസാനത്തോടെ മൺസൂൺ ദൽഹിയിൽ എത്താറുണ്ട്.  ഇപ്പോൾ പെയ്യുന്ന മഴ മൺസൂണിനു മുന്നോടിയായുള്ളതാണെന്നും യഥാ൪ഥ മൺസൂൺ ഈ ആഴ്ച അവസാനത്തോടെ ആയിരിക്കും തുടങ്ങുകയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.
മഴയെ തുട൪ന്ന് വെള്ളക്കെട്ടുകൾ കാരണം നഗരത്തിൽ മിക്കയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. ദൽഹി മെട്രോ സ൪വീസിനെയും മഴ ബാധിച്ചു.  
ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലേക്ക് മഴത്തുള്ളികൾ വീണപ്പോൾ കുട ചൂടാതെ ആളുകൾ മഴയെ ശരീരത്തിലേക്ക് ഏറ്റുവാങ്ങുന്ന കാഴ്ചയായിരുന്നു. 41.10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വ്യാഴാഴ്ച ദൽഹിയിലെ പരമാവധി ചൂട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.