സിറിയയില്‍നിന്ന് സൗദി പൗരന്മാരെ ബെയ്റൂത്ത് വഴി എത്തിക്കാന്‍ നിര്‍ദേശം

ജിദ്ദ: സിറിയയിൽ നിന്നുള്ള സൗദി പൗരൻമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മടയക്കയാത്ര എളുപ്പമാക്കാൻ ബെയ്റൂത്ത്, അമ്മാൻ എംബസികൾക്ക് അബ്ദുല്ല രാജാവ് നി൪ദേശം നൽകി. കഴിഞ്ഞ ദിവസം സിറിയയിലെ  സൗദി എംബസി അടച്ചിരുന്നു.
 സിറിയയിൽ നിന്ന് മടങ്ങുന്നവ൪ക്ക് ബെയ്റൂത്ത്, അമ്മാൻ എന്നിവിടങ്ങളിലെ എംബസികൾ വഴി മടക്ക യാത്രക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകാനാണ് അബ്ദുല്ല രാജാവ് നി൪ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ഇവിടെങ്ങളിലെ എംബസികളിൽ പൂ൪ത്തിയാക്കിയിട്ടുണ്ട്.  അതേ സമയം, സിറിയയിലെ എംബസി രണ്ടാഴ്ച കാലത്തേക്കാണ് അടച്ചതെന്ന ചില വാ൪ത്താ ഏജൻസികളുടെ റിപ്പോ൪ട്ട് വിദേശ കാര്യാലയ ഇൻഫ൪മേഷൻ വിഭാഗം അധികൃത൪ നിഷേധിച്ചു. എംബസി എപ്പോൾ തുറക്കുമെന്ന് ഇരുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം തന്നെ പ്രത്യേക വിമാനത്തിൽ ദമാസ്കസ്   സൗദി നയതന്ത്രാലയത്തിലെ 25 പേരേയും 15  സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും റിയാദിലെത്തിച്ചിരുന്നു. മുഴുവൻ നയതന്ത്രജ്ഞരും ഇതിനകം സിറിയ വിട്ടതായും വിദേശകാര്യ അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.