16വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

ജിദ്ദ: 16വ൪ഷമായി നാട്ടിൽ പോകാതിരുന്ന മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരിക്കടുത്ത് ആനക്കയം ചെക്പോസ്റ്റ് സ്വദേശി അബ്ദുസ്സമദ് തട്ടയിലിൻെറ (44) മൃതദേഹമാണ് ജിദ്ദ ഹയ് അൽ റിഹാബിൽ, ദല്ലക്ക് പിറക് വശത്തെ താമസസ്ഥത്ത് കാണപ്പെട്ടത്. അവിവാഹിതനായ അബ്ദുസ്സമദ് സൗദിയിലെത്തിയിട്ട് 20വ൪ഷത്തോളമായി. ഇവിടെ വന്ന്്  മൂന്നുവ൪ഷം കഴിഞ്ഞപ്പോൾ ഒരുതവണ നാട്ടിൽ പോയിരുന്നു. അതിനുശേഷം 16വ൪ഷമായി പോയിട്ടില്ല. ഇവിടെ ആദ്യം സ്വന്തമായി കട നടത്തിയിരുന്ന പരേതൻ ഇപ്പോൾ സ്വകാര്യ ടാക്സി ഓടിക്കുകയായിരുന്നു. അടുത്ത മാസം നാട്ടിൽ പോകണമെന്ന ആഗ്രഹത്തിൽ ഇത്തവണ ഹജ്ജ് നി൪വഹിച്ചിരുന്നതായി ഇവിടെയുള്ള ജ്യേഷ്ഠൻ സലീം പറഞ്ഞു.
മുറിയിൽ ഒറ്റക്ക് താമസിച്ചിരുന്ന അബ്ദുസ്സമദിൻെറ മരണ വിവരം ദിവസങ്ങളോളം പുറത്തറിഞ്ഞിരുന്നില്ല. അടുത്തമുറിയിൽ താമസിക്കുന്ന പാക്സ്താനിയാണ് മുറിയിൽനിന്ന് ദു൪ഗന്ധം വമിക്കുന്നത് മറ്റുള്ളവരെ അറിയിച്ചത്. മരണ കാരണം വ്യക്തമല്ല. പരേതൻ ഓടിച്ചിരുന്ന കാ൪ ദിവസങ്ങളായി പരിസരത്ത്  പാ൪ക്ക് ചെയ്യുന്നുണ്ടായിരുന്നു.  പൊലിസെത്തി മൃതദേഹം ജിദ്ദ മഹ്ജ൪ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോ൪ച്ചറിയിലേക്ക് മാറ്റി. മാതാവ്: ഇയ്യാത്തുമ്മ. മറ്റു സഹോദരങൾ: ഉമ്മ൪, ബുഖാരി, ഖദീജ, ആയിഷ, റുഖിയ, ആസിയ. മയ്യിത്ത് ഇവിടെ ഖബറടക്കുമെന്ന് സലീം പറഞ്ഞു. മരണാനന്തര നടപടികൾ പൂ൪ത്തിയാക്കാൻ നാട്ടുകാരനായ സജ്ജാദ് സഹായത്തിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.