ന്യൂഡൽഹി: പത്മാവത് സിനിമയിൽനിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വാമി അഗ്നിവേശ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമക്ക് പ്രദർശനാനുമതി നൽകിയിട്ടുണ്ടെന്നും സീനുകൾ ഒഴിവാക്കണമെന്ന് ഇനി നിർദേശിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിത്രത്തിൽ സതിയെ പ്രോത്സാഹിപ്പിക്കുന്ന സീൻ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഗ്നിവേശ് സുപ്രീംകോടതിയെ സമീപിച്ചത്.
സിനിമയുടെ നിർമാതാവിനും സംവിധായകനുമെതിരെ കേസെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരേത്ത, നാല് സംസ്ഥാനങ്ങളിൽ സിനിമക്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.