പൂവാർ: വസ്തു ഇടപാടിനെത്തിയ ആളിെൻറ പക്കൽനിന്ന് വാൾ കാട്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പതിനൊന്നാമനെയും പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കണ്ടല സ്വദേശി ഷമീർ (32) ആണ് അറസ്റ്റിലായത്. വസ്തു വാങ്ങാൻ സുഹൃത്തിനോടൊപ്പം പൂവാറിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അബ്ദുൽ നജീബിൽ നിന്നാണ് സംഘം ഭീഷണിപ്പെടുത്തി പണം കവർന്നത്. ഇടനിലക്കാരുടെ നിർദേശം അനുസരിച്ച് പണവുമായെത്തി വസ്തുവിെൻറ ഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോൾ ഒരുസംഘം എത്തി റിസോർട്ടിെൻറ ഗേറ്റ് പൂട്ടിയശേഷം കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി കാറിൽ സൂക്ഷിച്ചിരുന്ന പണം കവർന്നശേഷം കടന്നുകളയുകയായിരുന്നു.
പരാതി ലഭിച്ചതിെൻറ അടിസ്ഥനത്തിൽ ഇടനിലക്കാരടക്കം പത്തുപേരെ നേരേത്ത പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. കവർച്ച ചെയ്ത പണത്തിൽ 32 ലക്ഷം രൂപ പ്രതികളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കസ്റ്റഡിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഒരാളെകൂടി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്ന് പൂവാർ പൊലീസ് പറഞ്ഞു. ഇതിനിടെ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് കവർച്ചക്ക് ശേഷം പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.